St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം
ഊര്‍ശ്ലേമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം.
യെരുശലേമിലെ വിശുദ്ധ മാർക്കോസിന്റെ ദയറാ.
ഊര്‍ശ്ലേമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം.
യെരുശലേമിലെ വിശുദ്ധ മാർക്കോസിന്റെ ദയറാ.
സെഖര്യ പുരോഹിതന്റെയും എലിസബത്തിന്റെയും മകനായി യോഹന്നാൻ ജനിച്ചു (ലൂക്കോ: 1: 13). യേശുക്രിസ്തുവിന്റെ ജനനത്തിന് ആറുമാസം മുമ്പായിരുന്നു യോഹന്നാന്റെ ജനനം (ലൂക്കോ1 :26, 31). സുറിയാനി സഭയിലെ പെരുന്നാളുകളിൽ ഏറെ പഴക്കമുള്ളതാണ് ജൂൺ 24-ാം തീയതി സഭ ആഘോഷിക്കുന്ന യോഹന്നാന്റെ ജനനപ്പെരുന്നാൾ. ക്രിസ്തുമസ്സിന് ഏകദേശം രണ്ടാഴ്ച മുമ്പും സഭയിൽ ഈ പെരുന്നാൾ ആചരിക്കുന്നു. (കൃത്യമായ തിയതിയില്ല).
വാങ്ങിപ്പോയ സകല പട്ടക്കാരുടെ ഓർമ്മയുടെ ഞായറാഴ്ച.
എരിയുന്ന മെഴുകുതിരികള്‍ക്കും പുകഞ്ഞു പൊങ്ങുന്ന കുന്തിരിക്കത്തിനും ഒപ്പം ആത്മാവും മനസ്സും ശരീരവും ക്രിസ്തുവിന്റെ പ്രതിപുരുഷന്‍ എന്ന നിലയില്‍, വിശുദ്ധിയുടെ ബലിപീഠത്തിൽ അര്‍പ്പിച്ചു എനിക്കു വേണ്ടിയും മുഴുവൻ സഭക്കുവേണ്ടിയും ഉരുകിത്തീര്‍ന്ന വിശ്വസ്തനും വിവേകിയുമായ ഭൃത്യന്‍മാരാ യിരുന്നു നമ്മെ നയിച്ച എല്ലാ പട്ടക്കാരും. ഇന്ന് വി.സഭ പൊതുവിൽ അവരെ ഓർത്ത് പ്രാർത്ഥിക്കുകയാണ്.
നമ്മുടെ കർത്താവിന്റെ ജനനത്തോടുകൂടി ക്രിസ്തീയ സഭ ജനിച്ചു എന്ന് ചിന്തിക്കം എങ്കിൽ ശുദ്ധമുള്ള ദനഹാ ക്രിസ്തീയ വർഷത്തിന്റെ രണ്ടാംഘട്ടവും, പരിശുദ്ധ ത്രിത്വത്തിന്റെ മഹത്വമേറിയ പ്രത്യക്ഷതയുടെ ദിവസവുമാണു. വിശുദ്ധ ത്രിത്വം ഈ ദിവസത്തിൽ കാണപ്പെടുകയാൽ ഇതിനു പ്രകാശത്തിന്റെ പെരുന്നാൾ എന്നും പേർ പറയുന്നു. (ചില പ്രാദേശിക ആചാരങ്ങളാൽ പിണ്ടി പെരുന്നാളെന്നും രാക്കുളി പെരുന്നാൾ എന്നും ഈ പെരുന്നാൾ അറിയപ്പെടുന്നു).
കർത്താവിനു മാമോദീസാ ആവശ്യമോ:-
മൂശയോട് നേരിട്ട് യഹോവ അരുളിച്ചെയ്തതാണ് വിശുദ്ധ മൂറോന്‍ ഉണ്ടാക്കുന്ന രീതി.
വളരെ വിശദമായി ഇതിനെപ്പറ്റി പുറ. 30:22- 33 ല്‍ പ്രതിപാദിച്ചിരിക്കുന്നു. ഇത് അതിവിശുദ്ധമാണെന്നും, തൈലം (മൂറോന്‍) പൂശപ്പെടുന്നവന്‍ വിശുദ്ധനായി അഭിഷേകം ചെയ്യപ്പെടും എന്നും ഇവിടെ പറഞ്ഞിരിക്കുന്നു. എല്ലാറ്റിനെയും വിശുദ്ധമാക്കുന്നത് പരിശുദ്ധാത്മാവാകെയാല്‍ ഈ മൂറോനെ പരിശുദ്ധാത്മാവായിത്തന്നെ വിശുദ്ധ സഭ കാണുന്നു.
അഭിഷേകത്തിനു അർഹതയില്ലാത്ത സാധാരണ ജനം ഇതിനെ സ്പർശിക്കരുതെന്നും, അവര്‍ അഹങ്കരിച്ചു പകരം വേറൊരു തൈലമുണ്ടാക്കരുതെന്നും കർശനമായി ഈ വേദഭാഗത്ത് പറഞ്ഞിരിക്കുന്നു.
1.1. മാമോദീസ എന്നാലെന്ത്?
ക്രിസ്തുവിനോട് ചേരുന്നതിനാണ് മാമോദീസ ഏല്‍ക്കുന്നത്. ”ക്രിസ്തുവിനോട് ചേരുവാന്‍ സ്നാനമേറ്റിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു”. (ഗലാത്യര്‍ 3:27).
[ഈ ലേഖനം സിറിയൻ ഓർത്തഡോക്സുകാർക്ക് മാത്രമുള്ളത്. സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശ്വാസത്തിൽ കലരപ്പെട്ട (കലർത്തപ്പെട്ട) മായത്തെ തിരിച്ചറിയാൻ സഹായകമാകുന്ന ഈ ലേഖനത്തിന് സഭയുടെ അംഗങ്ങളല്ലാത്തവരുടെ കമന്റ് പോലും ആവശ്യമില്ല. ഓരോ സഭകളുടെയും വിശ്വാസം ഓരോന്നാണ്. ഈ ലേഖനം ആരെയും കുറ്റപ്പെടുത്താനുമല്ല മറിച്ച്, സുറിയാനി സഭയുടെ ആളുകളെ വിശ്വാസത്തിൽ നിലനിർത്താനാണ്. അതുകൊണ്ട് മറ്റ് സഭകളുടെ പോരോ വ്യക്തികളുടെ പേരോ (ചില സൂചനകളല്ലാതെ) പ്രത്യക്ഷമായി ഞാൻ ഈ ലേഖനത്തിൽ ഉപയോഗിച്ചിട്ടില്ല].
കാലത്തിനൊത്ത് മാറുന്ന കോലം. ആരാധന ഗാനങ്ങൾ ആരുടെയും കഴിവ് തെളിയിക്കുവാനുള്ളതല്ല. കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് സുറിയാനി സഭയുടെ മഹത്തായ ഈണങ്ങൾ. അതിൽ വെള്ളം ചേർക്കുന്ന പരിപാടി മാറ്റപ്പെടണം. വിശ്വാസത്തിലും പാരമ്പര്യത്തിലുമൊക്കെ നാം അറിഞ്ഞോ അറിയാതെയോ ചെയ്തു ശീലച്ചതൊക്കെ തിരുത്തപ്പെടണം. പ്രത്യേകിച്ചും ആരാധനാ സംഗീതത്തിന്റെ കാര്യത്തിൽ. ആസ്വാദകരുടെ സുഖത്തിനനുസരിച്ച് മാറ്റം വരുത്തിയാൽ, ആരാധകരുടെ ഭക്തിക്കുവേണ്ടി ക്രമീകരിച്ചിട്ടുള്ള ഈണങ്ങൾ നഷ്ടമാകും. സത്യത്തിൽ പല കലകളും ഈ അവസ്ഥയിലാ. പണ്ട് സിനിമ 3 മണിക്കൂറായിരുന്നു. പിന്നെ 2.30 മണിക്കൂറാക്കി. ഇപ്പോൾ രണ്ടിൽ താഴെ മണിക്കൂറായി കുറഞ്ഞു.
നമ്മുടെ യുവതലമുറ സഭാ വിശ്വാസത്തിൽ നിന്നും വ്യതിചലിക്കാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. സുറിയാനി സഭയിൽ കൃത്യമായി അതാത് ദിവസങ്ങളിൽ വായിക്കേണ്ട സുവിശേഷ ഭാഗങ്ങളുണ്ട്. എന്നാൽ ഇന്ന് എന്താണ് നടക്കുന്നത് മതിലിൽ വചനം, കടയിൽ വചനം, എല്ലാം വചനത്തിൽ തന്നെ. ബൈബിളിന്റെ കച്ചവട സാധ്യത മനസ്സിലാക്കി വ്യക്തി ഗ്രൂപ്പുകൾ പള്ളികൾ എല്ലാം കൈപ്പിടിയിലാക്കി. ആളുകളെ എല്ലാം വചനം തെറ്റായി വ്യാഖ്യാനിച്ച് ഒരോ വ്യക്തി കൂട്ടായ്മകളിൽ ചാടിക്കുന്നു.
കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്? അണ്ടിയാണോ മാങ്ങായാണോ ആദ്യമുണ്ടായത്? ഇങ്ങനെയൊക്കെ ചില മുട്ടാത്തർക്ക ചോദ്യങ്ങളുമായി നമ്മുടെയൊക്കെ ഭവനങ്ങളിലേക്ക് പണ്ടുകാലത്ത് ചിലർ വരാറുണ്ടായിരിന്നു. വേദപുസ്തകം അക്ഷരംപ്രതി പാലിക്കുന്നവരാണ് തങ്ങളെന്ന് അഭിമാനത്തോടെ പറഞ്ഞ വ്യക്തിയോട്, നാലുകാലുള്ള കഴുതപ്പുറത്തല്ലേ കർത്താവ് വന്നത്, അതുകൊണ്ട് ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത ഈ ഇരുചക്ര വാഹനത്തിൽ എന്തിനാണ് വന്നതെന്നു ചോദിച്ചപ്പോൾ സ്ഥലം വിട്ട സഹോദരനെ ഞാനോർക്കുന്നു. ഇപ്പൊൾ ചിലരുടെ ചോദ്യാവലികളൊക്കെ ഓൺലൈൻ വഴിയാ. അവരുടെ ചൂണ്ടയിൽ കൊത്തുമെന്നു കണ്ടാൽ മാത്രമേ വീടുകളിൽ പോയി സുവിശേഷം പറയാറുള്ളൂ.
Copyright © 2026 qodumutho.com - All rights reserved