യോനാ കടലാനയടെ വയറ്റില്‍ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉളളില്‍ ഇരിക്കും. Mat12;40
യോന ലംഘനഫലമായി കടലാനയുടെ വയറ്റില്‍ മൂന്ന് രാവും പകലും കിടന്നതിന് ശേഷം ആണ് നിനവേയില്‍ പോയി പ്രസംഗിച്ചത്. എന്നാല്‍ യേശു പ്രസംഗങ്ങളും ശുശ്രൂഷകളും തികച്ചിട്ടാണ് മൂന്നു രാവും പകലും ഭൂമിയുടെ ഉളളില്‍ പോയത്.
അതായത് നിനവേക്കാര്‍ യോനയുടെ പൂര്‍വ ചരിത്രം ചികഞ്ഞിട്ടല്ല അവന്‍റെ വാക്കുകള്‍ കേട്ട് മാനസാന്തരപ്പെടാന്‍ തയ്യാറായത്. 41. യോന ആരെന്ന് അറിയാന്‍ അവര്‍ രഹസ്യാന്വേഷണങ്ങളൊന്നും നടത്തിയിട്ടല്ല മാനസാന്തരപ്പെട്ടത്. എന്നാല്‍ പരീശരും ശാസ്ത്രിമാരും യേശുവിനോട് അടയാളം ചോദിക്കുന്നതിലൂടെ അവന്‍റെ പൂര്‍വചരിത്രം ചികയാനുളള പരിശ്രമത്തിലാണ്.
പ്രസംഗിക്കാന്‍ വരുന്നതിന് മുമ്പും ശേഷവും യോനയ്ക്ക് പരാജയങ്ങള്‍ ഉണ്ടായി. ആ പരാജയങ്ങള്‍ ചൂണ്ടികാണിച്ച് അവനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് നിനവേക്കാര്‍ സമയം കളഞ്ഞില്ല. അങ്ങനെയൊക്കെ അവര്‍ക്ക് ചെയ്യാമായിരുന്നു. പക്ഷെ അത് സ്വയം നശിക്കലാകുമായിരുന്നു. യോനയുടെ തെറ്റുകളെ ചൂണ്ടികാണിക്കാന്‍ പോയിരുന്നെങ്കില്‍ അവരുടെ തെറ്റുകളെ അവര്‍ക്ക് മനസ്സിലാക്കാനാവില്ലായിരുന്നു. തെറ്റുകളെ ഉപേക്ഷിക്കാനുളള തീരുമാനം അവര്‍ എടുക്കില്ലായിരുന്നു.
അന്യര്‍ തെറ്റുകാരെന്ന് വിധിക്കാന്‍ തത്രപ്പെടുമ്പോള്‍ സ്വന്തം തെറ്റ് മനസ്സിലാക്കാനുളള അവസരം നഷ്ടപ്പെടും.
ഒരാള്‍ നാം സൂക്ഷിക്കേണ്ടതും തിരുത്തേണ്ടതുമായ കാര്യങ്ങള്‍ ചൂണ്ടികാണിക്കുമ്പോള്‍ തിരുത്തലുകള്‍ വരുത്തേണ്ടതിന് പകരം അവന്‍റെ ജീവിതം ചികഞ്ഞ് എച്ചിലുകള്‍ കുടഞ്ഞെടുത്ത് പ്രദര്‍ശിപ്പിക്കുമ്പോള്‍ നമ്മില്‍ തിരുത്തേണ്ട തെറ്റ് മായാതെ തന്നെ നില്ക്കുന്നു എന്ന സത്യം നാം മറക്കുന്നു.
പരീശ-ശാസ്ത്രിമാരുടെ പരാജയവും അത് തന്നെ ആയിരുന്നു. അവരുടെ തെറ്റുകള്‍ യേശു ചൂണ്ടി കാണിച്ചപ്പോള്‍ അവര്‍ യേശുവില്‍ എന്ത് തെറ്റ് കണ്ടെത്താനാവും എന്ന അന്വേഷണത്തിലായിരുന്നു.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.