ഉപവാസം അനുഷ്ഠിക്കുന്നതിലൂടെ നമ്മിൽ നിന്നു ദൈവം ആഗ്രഹിക്കുന്നതെന്താണെന്നു നമുക്കൊന്നു നോക്കാം.
1. ദൈവസന്നിധിയിൽ താഴ്മയുള്ളവനായിരിക്കുക. ദൈവം നിഗളികളോട് എതിർത്തു നിൽക്കുന്നു. താഴ്മയുള്ളവർക്ക് കൃപ നൽകുകയും ചെയ്യുന്നു. (യാക്കോബ് 4:6).
2. മറ്റുള്ളവരോടു ക്ഷമിക്കുക. കർത്താവു നമുക്കു പഠിപ്പിച്ച പ്രാർത്ഥനയിൽ പറയുന്നതു പോലെമറ്റുള്ളവരോടുഞങ്ങൾ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ പാപങ്ങളും ഞങ്ങളോടു ക്ഷമിക്കേണമേ.
3. ഔദാര്യ മനഃസ്ഥിതിയുള്ളവരായിരിക്കുക.
(a) വിശക്കുന്നവരുമായി ആഹാരം പങ്കിടുക.
(b) പാവപ്പെട്ടവനു തണലാകുക.
(c) നഗ്നനെ ഉടുപ്പിക്കുക.
4-കോപം ഒഴിവാക്കുക
5- ദുർന്നടപ്പ് അരുത്
6- അശുദ്ധി ദൈവത്തിനു വിരോധം.
7- അതിരാഗം ഒഴിവാക്കുക
8-ദുർമോഹവും അത്യാഗ്രഹവും വർജിക്കുക
9-അന്യോന്യം ഭോഷ്ക്കു പറയരുത്.
10- പാപങ്ങളിൽ അനുതപിക്കുക, മറ്റുള്ളവർക്കായി പ്രാർത്ഥിക്കുക.
11-മറ്റുള്ളവരെ നിരുത്സാഹപ്പെടുത്തുന്ന ചിന്തകൾ ഒഴിവാക്കുക.
12-ദൈവത്തോടൊപ്പം സമയം ചെലവാക്കുക -പ്രാർത്ഥനക്കും വേദപുസ്തക വായനക്കും സമയംകണ്ടെത്തുക.ക്രിസ്തു യേശുവിലുള്ള ഭാവം തന്നേ നിങ്ങളിൽ ഉണ്ടായിരിക്കട്ടെ.
ചുരുക്കത്തിൽ ദൈവവുമായി കൂടുതൽ താദാത്മ്യം പ്രാപിക്കുക.ദൈവസന്നിധിയിൽ തന്നത്താൻസമർപ്പിക്കുക.മറ്റുള്ളവരുടെ മുമ്പിൽ ദൈവത്തിന്റെ സാക്ഷികളാകുക.
“വിശപ്പുള്ളവനോടു നീ താല്പര്യം കാണിക്കുകയും കഷ്ടത്തിലിരിക്കുന്നവനു തൃപ്തി വരുത്തുകയുംചെയ്യുമെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും. നിന്റെ അന്ധകാരം മദ്ധ്യാഹ്നം പോലെയാകും.”
( യെശയ്യാവ് 58ഃ10) എന്തു കഷ്ടകൾ വന്നാലും അതു ദൈവത്തോടു നമ്മെ അടുപ്പിക്കുന്ന മുഖാന്തിരങ്ങൾ ആണെന്നുമനസ്സിലാക്കണം.
ചെറിയ ചെറിയ അനുഗ്രഹങ്ങൾക്ക് നാം നന്ദി ഉള്ളവരായിരിക്കണം.നമ്മുടെ സങ്കടങ്ങളിൽ നമുക്കുദൈവത്തെ സ്തുതിക്കുവാൻ കഴിയണം.
നമ്മുടെ രോഗാവസ്ഥയിൽ ദൈവത്തിന്റെ സ്നേഹസ്പർശം തിരിച്ചറിയാൻ സാധിക്കണം.രോഗത്തിലുംഅനുഗ്രഹമാരി അയയ്ക്കുന്ന ദൈവത്തെ മറന്നു പോകരുത്.
“മനുഷ്യാ നല്ലതെന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു,ന്യായം പ്രവർത്തിക്കുവാനും ദയാതൽപ്പരനായിരിക്കുവാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടക്കുവാനുംഅല്ലാതെ എന്താകുന്നുയഹോവ നിന്നോടു ചോദിക്കുന്നത്”?(മീഖാ 6ഃ8)
“നിങ്ങളെ കഴുകി വെടിപ്പാക്കുവിൻ ഃ നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്മുന്പിൽ നിന്നുനീക്കിക്കളയുവിൻ , തിന്മ ചെയ്യുന്നതു മതിയാക്കുവിൻ .നന്മ ചെയ്യുവാൻ പഠിക്കുവിൻ ഃ ന്യായം അന്വേഷിക്കുവിൻപീഢിപ്പിക്കുന്നവനെ നേർ വഴിക്കാക്കുവിൻ , അനാഥനു ന്യായം നടത്തിക്കൊടുക്കുവിൻ , വിധവക്കു വേണ്ടിവ്യവഹരിക്കുവിൻ “
(യെശയ്യാവ് 1:16&17).
നല്ലവനായ ദൈവം അന്ധകാരത്തിൽ ഒരു മിന്നാമിനുങ്ങിനെപ്പോലെ ശോഭിക്കുവാൻ നമ്മെ ഏവരേയും സഹായിക്കട്ടേ.
(കടപ്പാട്).