ക്രിസ്തു തന്റെ ശിഷ്യന്മാരെ എല്ലാവരെയും തുല്യരായി കണ്ടിരുന്നു എന്നാണ് ബൈബിൾ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. ആരാണ് മദ്ബഹയിലെ ശ്രുശൂഷകർ, ശ്രുശൂഷകർ മദ്ബഹയിൽ തുല്യരാണ്, വലിയവനെന്നോ ചെറിയവനെന്നോ, പുതിയതായി വന്നവനെന്നോ വെത്യാസമുണ്ടോ. ആരാണ് ഈ വ്യത്യാസമുണ്ടാകുന്നത്? ഇന്നവന്റെ മോൻ, വലിയവന്റെ മോൻ പണക്കാരൻ അപ്പന്റെ മോൻ, അവരെ ഏത് രീതിയിൽ കാണണം, അവരോടു ഏത് രീതിയിൽ പെരുമാറണം. കോളേജുകളിൽ കാണുന്ന റാഗിങ്ങ് പല ഇടവകകളിലും മദ്ബഹായിൽ നടക്കുന്നു, ആർക്കുവേണ്ടി ഇത്, എന്ത് നേടാൻ, ഞാനാണ് വലുത്, ഞാൻ പറയുന്നേ കേൾക്കണം, എന്നെ അനുസരിക്കണം, പല ഇടവകകളിലും നടക്കുന്ന കാര്യങ്ങൾ പല വികാരിമാരും അറിയുന്നില്ലെന്ന് നടിക്കുന്നു, പലരുടെയും കുടുംബ സ്വത്താണ് പള്ളിയും മദ്ബഹായുമെന്ന തോന്നൽ പലർക്കുമുണ്ട്, ചില സ്ഥലങ്ങളിൽ, മൈക്ക് പോലും തൊടാൻ സമ്മതിക്കില്ല, ഉറക്കെ പാട്ടുപാടാൻ പറ്റില്ല, ചിലർക്ക് മദ്ബഹയിൽ ഏതെങ്കിലും കോണിൽ നിൽക്കാൻ വിധി. തൂണിനു മറഞ്ഞു നിൽക്കണം എന്നാണ് ഓർഡർ. ചിലർക്ക് മാത്രം എന്തും ചെയ്യാം, മറ്റു ചിലർക്ക് അത് പാടില്ല, ദൈവത്തിന്റെ ആലയത്തിൽ ഈ രീതിയിൽ പെരുമാറുന്നവന്മാരെ ചാട്ടവാർ കൊണ്ട് അടിക്കണം, ഈ പോക്ക് പോയാൽ താമസിയാതെ വിശ്വാസികൾ അത് ഏറ്റെടുക്കും. പലതും കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്ന വൈദികർ കണ്ണ് തുറക്കണം, ഒരു ശ്രുശൂഷകൻ എങ്കിലും വേദനയോടെ മദ്ബഹയിൽ നിൽക്കുന്നോ എന്ന് ചോദിച്ചു അറിയാൻ വികാരിമാരും ഇടവക മാനേജിങ് കമ്മറ്റിയും മുൻകൈ എടുക്കണം.