1) ബർത്തിമായി എന്ന കുരുടൻെറ പ്രാത്ഥന
"ദാവിദുപുത്രാ എന്നോടു കരുണയുണ്ടാകേണമേ". പ്രാത്ഥിക്കാൻ അറിയില്ലായെന്നു പറയുന്നവർക്കുള്ള ലളിതമായ പ്രാത്ഥനയാണിതു. നാം ഇരിക്കുമ്പോഴും, നടക്കുമ്പോഴും കിടക്കുമ്പോഴും എന്തു പ്രവർത്തിക്കുമ്പോഴും, യാത്രചെയ്യുമ്പോഴും, എപ്പോഴും "യേശുവേ എന്നോടു കരുണ തോന്നേണമേ" എന്ന പ്രാത്ഥന നമ്മുക്കു പ്രാർത്ഥിക്കാം. അപ്പോൾ വിശ്വസിക്കാനാവാത്ത അനുഗ്രഹങ്ങളാൽ നാം നിറയും
2) ശതാധിപൻെറ പ്രാത്ഥന.
ശതാധിപൻെറ ദാസൻ അസുഖം ബാധിച്ചപ്പോൾ ശതാധിപൻ യഹൂദന്മാരുടെ മൂപ്പന്മാരെ യേശുവിനടുത്തേക്കു അയച്ചു. യേശു അവൻെറ വീട്ടിലേക്കു പുറപ്പെട്ടപ്പോൾ ശതാധിപൻ തൻെറ സ്നേഹിതന്മാരെ ദാസനുവേണ്ടി യേശുവിനടുക്കലേക്കു അയച്ചു അപേക്ഷിച്ചു. നിൻെറ അടുക്കൽ വരുവാൻ ഞാൻ യോഗ്യനല്ല. ഒരു വാക്കു കല്പിച്ചാൽ എൻെറ ബാല്യക്കാരനു സൗഖ്യം വരും"
നാം ദൈവത്തിൻെറ മുമ്പിൽ നിൽക്കുവാൻ യോഗ്യരല്ല എന്നു താഴ്മയോടെ സമ്മതിക്കുക. ശതാധിപൻ തനിക്കല്ല പ്രാത്ഥിക്കുന്നതു. ദാസനുവേണ്ടി മദ്ധ്യസ്ഥപ്രാത്ഥന നടത്തുകയാണു. നാം നമ്മുക്കു മാത്രമല്ല മറ്റുള്ളവരേയും പ്രാത്ഥനയിൽ ഓർക്കേണ്ടതാണു.
3) യേശു ക്രൂശിൽ മരിക്കുമ്പോൾ കള്ളൻെറ പ്രാത്ഥന.
"യേശുവേ നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞു". ഈ അനുതാപ പ്രാത്ഥന നമ്മുടെ ജീവിതത്തിലും ഉണ്ടായിരിക്കേണ്ടതാണു. അതിനാൽ കള്ളനും എന്തു ലഭിച്ചു. യേശുവിനോടൊപ്പം ഇരിക്കാനുള്ള ഭാഗ്യം.
4) ശലോമോൻെറ പ്രാത്ഥന.
ശലോമോൻ പ്രാർത്ഥിച്ചു ജനത്തെ ഭരിക്കാനുള്ള വിവേകം അഥവാ ജ്ഞാനം.
2.കൊര്യന്തർ 12ൽ 8-ാം വാക്യത്തിൽ പരിശുദ്ധാത്മാവിൻെറ രണ്ടു വരങ്ങളായി ജ്ഞാനവും പരിജ്ഞാനവും പറഞ്ഞിരിക്കുന്നു.എങ്ങിനെയാണു ഈ വരം ലഭിക്കുന്നതു? "യഹോവ ഭക്തി ജ്ഞാനത്തിൻെറ ആരംഭമാകുന്നു" സദ്യശ 1:7 പരിശുദ്ധാത്മാവിൻെറ വരങ്ങൾക്കായുള്ള പ്രാത്ഥന
ദൈവത്തിനിഷ്ടമാണു.
5) ദാവിദിൻെറ പ്രാർത്ഥന.
ശലോമോൻ പരിശുദ്ധാത്മവരം ചോദിച്ചപ്പോൾ ദാവിദു ചോദിച്ചതു
ദാനമല്ല, ദാതാവിനെയാണു.ഉണങ്ങിവരണ്ട ദേശത്തു ദാവിദു ദൈവത്തെ തേടി. ഏഴുനേരം പ്രാർത്ഥിച്ചു. മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ ദാവിദിൻെറ ആത്മാവു ദൈവത്തിനോടു ചേരുവാൻ ആഗ്രഹിച്ചു. അതിനാൽ ദാവിദു പറഞു. "എൻെറ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ചിച്ചു മോഹിച്ചു പോകുന്നു" സങ്കീർത്തനം 84:1 യഹോവ എൻെറ ഇടയനാകുന്നു എന്നു പാടി നടന്ന ദാവിദു സ്വ ർണ്ണത്തേക്കാളും, വെള്ളിയേക്കാളും മറ്റെന്തിനേക്കാളും ദൈവത്തിൻെറ സാന്നിധ്യത്തിനായി പ്രാർത്ഥിച്ചു. അതുകൊണ്ടു തന്നെ ദൈവം ഇടയച്ചെറുക്കനെ "എൻെറ ഹ്രദയപ്രകാരമുള്ള മനുഷ്യൻ" എന്നു പറഞു പരമോന്നത പദവി നൽകി അനുഗ്രഹിച്ചു.
ഈ പ്രാത്ഥനകൾ എല്ലാം നമ്മുടെ മനസ്സിൽ എപ്പോഴും നിറഞുനിൽക്കട്ടെ. നമ്മുക്കും ദാവിദിനെ പോലെ പറയാം. ദൈവമേ! നിൻെറ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരുദിവസം വേറെ ആയിരം ദിവസത്തേക്കാൾ ഉത്തമമല്ലോ".