മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
എ.ഡ.5,6 നൂറ്റാണ്ടുകളില്‍ സുറിയാനി സഭ അതികഠിനമായ കഷ്ടത അനുഭവിച്ചു; പടിഞ്ഞാറു നിന്ന് കൽക്കദോന്യ വിശ്വാസ അനുഭാവികളുടയും കിഴക്കുനിന്ന് നെസ്തോറിയരുടെയും പീഡകളാൽ അവർ അടിച്ചമര്‍ത്തപ്പെടുവാൻ തുടങ്ങി. ഈ സമയത്ത്, യാക്കോബ് എന്നൊരു സന്യാസി എഡേസ പ്രദേശത്ത് ഒരു അത്ഭുത പ്രവർത്തകനായി പ്രസിദ്ധി നേടിയിരുന്നു. അന്ന് ഭരിച്ചരുന്ന ജസ്റ്റീനിയൻ ചക്രവർത്തിയുടെ ഭാര്യ തിയോഡോറ ഒരു സത്യവിശ്വാസിയായ സുറിയാനി ക്രിസ്ത്യാനി ആയിരുന്നതിനാൽ അവർ യാക്കോബിനെ കോൺസ്റ്റാന്റിനോപ്പിളിലേയ്ക്ക് ക്ഷണിച്ചു, A.D.527 - കാലങ്ങളിൽ അദ്ദേഹം അവിടെയെത്തി. എന്നാൽ രാജനഗരത്തിൽ താമസിക്കുവാൻ മനസ്സില്ലാതെ അദ്ദേഹം ഒരു ആശ്രമത്തിലേക്ക് മാറി.