നമ്മൾ എവിടെയാണ് പോകുന്നത്? എന്താണ് ചെയ്യുന്നത്? വായിക്കുന്നവർ എന്താണ് വായിക്കുന്നത്? എന്താണ് നമുക്ക് എന്തെങ്കിലും അർത്ഥം (meaning) നൽകുന്നത്? Meaning കണ്ടെത്താൻ കഴിയാതെ വരുമ്പോൾ നമ്മൾ അതുപേക്ഷിക്കും. ഗാന്ധിസം എന്ന meaning നഷ്ടപ്പെട്ടപ്പോൾ ഗാന്ധി തൊപ്പി ഉപേക്ഷിച്ചു. ക്രിസ്ത്യൻ കലകൾ (മാർഗ്ഗംകളി) നമ്മൾ ഉപേക്ഷിച്ചു. മുതലാളിത്തത്തിൽ ഗാന്ധിസത്തിനോ സിനിമ കാലത്തു മാർഗ്ഗംകളിക്കോ പിടിച്ചു നിക്കാനായില്ല. ക്യാപ്സ്യൂൾ പരുവം ആക്കിയിട്ടും കഥകളി മരിച്ചു. പുതിയ തലമുറയ്ക്ക് അതിൽ അർത്ഥം കണ്ടെത്താൻ കഴിഞ്ഞില്ല. യുറോപ്പിലെ ഗ്രീക്ക് ഓർത്തഡോൿസ് പള്ളികളിൽ പെസഹാ വ്യാഴാഴ്ച്ച രാത്രി മുഴുവൻ ആളുണ്ടാകും. ദുഃഖവെള്ളി പകലും ആളുണ്ടാകും. കരണം അവർ അതിൽ അർത്ഥം കാണുന്നു. പുതിയ തലമുറയ്ക്ക് ഇന്ന് നടക്കുന്ന VBS-ൽ അർത്ഥം കാണാൻ കഴിയുന്നില്ല. VBS 4 ദിവസമായി ചുരുക്കിയിട്ടും ആൾ കൂടുന്നുണ്ടോ? ചെറുതാക്കലല്ല വഴി. അർത്ഥമുണ്ടാക്കുകയാണ്. എന്താണ് ചെയ്യുന്നത്? എന്തിനാണ് ചെയ്യുന്നത്? എന്തുകൊണ്ട് ആ രീതിയിൽ, ആ സമയത്ത്? എന്നെ ഇതെങ്ങനെ ബാധിക്കുന്നു? രക്ഷ എന്ന കാര്യത്തോട് ബന്ധപ്പെടുത്തി ആരാധനയെ വിശദീകരിക്കുമ്പോൾ മാത്രമാണ് ഇവക്കെല്ലാം meaning ലഭിക്കുക. അർത്ഥപൂർണ്ണമായതൊന്നും ആരും ഉപേക്ഷിക്കില്ല. അർത്ഥമില്ലാത്തതൊന്നും നിലനിർത്തുകയുമില്ല. ഒന്നുകിൽ ആഴത്തിൽ അർത്ഥം മനസ്സിലാക്കുക, അത് ജനത്തിന് മനസ്സിലാക്കി കൊടുക്കുക. അല്ലെങ്കിൽ 20-25 വർഷം കൊണ്ട് ആരാധനയില്ലാത്ത സമൂഹമായി മാറുക. വേറെ മാർഗ്ഗമൊന്നും നമുക്കുണ്ടെന്ന് തോന്നുന്നില്ല.
സമയത്തിന്‍റെ കാര്യത്തില്‍ അല്പം വിട്ടുവീഴ്ചയാവാം. എന്നാല്‍ അത് പ്രാര്‍ഥന കുറച്ചുകൊണ്ടാവരുത്. പകരം, മനുഷ്യന് പാടാന്‍ പറ്റാത്ത ട്യൂണിലുള്ള മുഴുവന്‍ പാട്ടുകളും ഗദ്യത്തിലോട്ട് മാറ്റുക. ആണ്ടു തക്സായിലടക്കം എല്ലാ കൂദാശകളിലും അങ്ങനെ വേണം. ഗായകസംഘത്തിന് കീബോർഡിൽ കോർഡ്സ് മാത്രം കൊടുക്കുന്ന രീതി ശീലമാക്കുക. നീണ്ട ഇന്റർബിറ്റ് ഒഴിവാക്കുക. പാട്ടുകൾക്ക് വേഗം (Tempo) ക്രമീകരിക്കുക. ആവശ്യത്തിലധികം വേഗം കൂട്ടുകയോ കറയ്ക്കുകയോ ചെയ്യരുത്. (ഇവയൊന്നും ഇല്ലാത്തതുകൊണ്ടാണ് ഇടദിവസത്തെ കുർബ്ബാന പെട്ടെന്ന് തീരുന്നത്) വീണ്ടും സമയം കുറയ്ക്കാം. കല്പനകളുടെ എണ്ണം കുറയ്ക്കണം. അതിലെ മാറ്റര്‍ വളരെ കുറയ്ക്കണം. നോട്ടീസ് വായന, (അധിക) പ്രസംഗം, പിറന്നാള്‍ പ്രാര്‍ഥന, (അങ്ങനെ ഒന്ന് സഭയിലില്ലാത്തതാണ്) കുര്‍ബ്ബാന വഴിപാടാക്കി കാശ് മുടക്കിയവര്‍ക്ക് (വീണ്ടും കൂടുതല്‍ കാശിന്) വേണ്ടി കുര്‍ബ്ബാന കഴിഞ്ഞുളള പ്രാര്‍ഥന മദ്ധ്യസ്ഥപ്രാര്‍ഥന. (40 കൊല്ലമേ ഈ രീതിയില്‍ ഉളള മദ്ധ്യസ്ഥ പ്രാര്‍ഥന ആയിട്ടുളളൂ) കുക്കിലിയോന്‍ തന്നെ മദ്ധ്യസ്ഥ പ്രാര്‍ഥനയാണ്. അതിന്റെ കൂടെ വീണ്ടും വീണ്ടും കാശുണ്ടാക്കാനും ആ അച്ചന്‍ ഭയങ്കര ഭക്തനാണെന്ന് ജനത്തിനെ കൊണ്ട് പറയിക്കാനുമുളള ഇത്തരം കാര്യങ്ങള്‍ നിര്‍ത്തിയാല്‍ത്തന്നെ ഇപ്പോള്‍ ഉളളതിന്‍റെ മൂന്നിലൊന്ന് സമയം ലാഭിക്കാം. പാരമ്പര്യമായി കിട്ടിയ യഥാര്‍ത്ഥ പ്രാര്‍ഥനകള്‍ കുറയ്ക്കാതിരിക്കുകയുമാവാം.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.