Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • പുതിയ മനുഷ്യനെ ധരിക്കുക.

എഫേ 4:17-32. കര്‍ത്താവില്‍ ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു: നിങ്ങള്‍ ഇനിയൊരിക്കലും വ്യര്‍ഥചിന്തയില്‍ കഴിയുന്ന വിജാതീയരെപ്പോലെ ജീവിക്കരുത്. ഹൃദയകാഠിന്യം നിമിത്തം അജ്ഞത ബാധിച്ച അവര്‍ ബുദ്ധിയില്‍ അന്ധകാരം നിറഞ്ഞ് ദൈവത്തിന്റെ ജീവനില്‍നിന്ന് അകറ്റപ്പെട്ടിരിക്കുന്നു. അവര്‍ മനസ്സു മരവിച്ച് ഭോഗാസക്തിക്കു തങ്ങളെത്തന്നെ സമര്‍പ്പിച്ചു; എല്ലാത്തരം അശുദ്ധികളിലും ആവേശത്തോടെ മുഴുകി. പക്ഷേ, ഇതല്ല നിങ്ങള്‍ ക്രിസ്തുവില്‍നിന്നു പഠിച്ചത്.  നിങ്ങള്‍ യേശുവിനെക്കുറിച്ചു കേള്‍ക്കുകയും സത്യം തന്നിലായിരിക്കുന്നതുപോലെ തന്നെ, അവന്‍ നിങ്ങളെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ടല്ലോ. നിങ്ങളുടെ പഴയ ജീവിതരീതിയില്‍നിന്നു രൂപംകൊണ്ട വഞ്ചനനിറഞ്ഞ ആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍. നിങ്ങള്‍ മനസ്സിന്റെ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ. യഥാര്‍ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍.

യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി നമ്മിൽ ഉരുവാക്കേണ്ടത് ദൈവത്തിന്റെ വിശുദ്ധിയും നീതിയുമുള്ള പുതിയ മനുഷ്യനാണ്. പഴയ സ്വഭാവരീതികൾ നമ്മിൽ അവസാനിക്കണം. ദൈവത്തെ അറിയാത്തവരെല്ലാം അവർക്ക് തോന്നിയതുപോലെ ജീവിക്കുന്നു. അവർ വ്യർത്ഥചിന്തകൾക്ക് അടിമപ്പെട്ടിരിക്കുന്നു. എന്താണി വ്യർത്ഥചിന്തകൾ? ലോകത്തിന്റെ കാര്യങ്ങളിലുള്ള അമിതമായ താല്പര്യങ്ങളാണ് വ്യർത്ഥ ചിന്തകളിലേക്ക് നമ്മേ നയിക്കുന്നത്. ഇത് ഇന്ന് ഏറ്റവുമധികം നമ്മിലേക്ക്‌ കടന്നു വരുന്നത് മാധ്യമങ്ങളിലൂടെയാണ്. ജീവിതത്തിന്റെ എല്ലാ തലത്തിലുമുള്ള കാര്യങ്ങളെക്കുറിച്ച് വ്യർത്ഥചിന്തകൾ നമ്മുടെയുള്ളിൽ കൊണ്ടുവരാൻ മാധ്യമങ്ങൾക്ക് കഴിയുന്നു. ഉദാഹരണമായി ടീവി സീരിയലുകൾക്കും അർത്ഥശൂന്യമായ റിയാലിറ്റി ഷോകൾക്കും അടിമപ്പെട്ടു പോകുന്നവർ തങ്ങളെ നയിക്കുന്ന ദുരാരൂപിയെ അറിയുന്നില്ല. ലോകം അതിനെ ന്യായികരിക്കുമ്പോൾ ക്രിസ്തുവിലുള്ളവൻ ആണെന്ന ബോധ്യം മറന്നു നമ്മളും ലോകത്തിനു അനുരൂപരാകുന്നു. അമിതഭക്ഷണ പ്രിയം, മദ്യപാനാസക്തി, എന്നിങ്ങനെ ലോകം പുതിയതായി കണ്ടെത്തുന്ന ശരികൾ നമ്മുടെയും ശരികളാകുന്നുണ്ടോ? പൗലോസ് ശ്ലീഹായിലൂടെ പരിശുദ്ധാത്മാവ് പഠിപ്പിക്കുന്നു വഞ്ചന നിറഞ്ഞ ആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍. ലോകത്തിന്റേ തെറ്റായ പല ആശയങ്ങളും ഇക്കൂട്ടർ ഹൃദയത്തിൽ സ്വീകരിക്കുന്നത് കൊണ്ടാണ് ഈ കാര്യങ്ങളിലെല്ലാം കുറ്റബോധം പോലുമില്ലാതെ സ്വയം ന്യായീകരിക്കാൻ ഇവർക്ക് കഴിയുന്നത്. എല്ലാം നമുക്ക് നിയമസൃതം ആയിരിക്കാം പക്ഷേ എല്ലാം നമുക്ക് യോജിച്ചതല്ല. നമ്മൾ ക്രിസ്തുവിനോട് കൂടുതൽ അടുക്കുമ്പോൾ പെട്ടെന്ന് ഇതിനെയെല്ലാം ദൂരെയെറിയാൻ നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും ശീലങ്ങൾ തടസ്സമായെന്നു വരാം. അവിടെയാണ് നമ്മുടെ തീക്ഷ്ണമായ ആഗ്രഹത്തിനനുസരിച്ച് "സഹായകൻ" നമ്മേ സഹായിക്കുന്നത്. ഇതെല്ലാം ഉപേക്ഷിക്കുമ്പോൾ പിന്നെ എന്ത് ജീവിതം, എന്ത് സന്തോഷം എന്നാണ് പിശാച് ഉയർത്തുന്ന ചോദ്യം. അവിടെയാണ് അനശ്വരമായ പരിശുദ്ധാത്മാവിന്റെ ഫലങ്ങളിൽ ഒന്നായ ആനന്ദത്തെ ദൈവമക്കളിൽ നിന്നും ലോകം കാണേണ്ടത്. ദൈവത്തോട് കൂടുതൽ അടുക്കുമ്പോൾ നിങ്ങളുടെ സന്തോഷം ആനന്ദമായി മാറും. അതാരും നമ്മളിൽ നിന്നും എടുത്തു മാറ്റുകയില്ല. ദൈവത്തിന്റെ കൂടെയുള്ള ജീവിതം സന്തോഷം നിറഞ്ഞതാണ്. ആത്മീയതയെ തെറ്റായി മനസ്സിലാക്കിയ ചിലരിലൂടെ ഇതൊരു സംപൂർണ്ണ സഹനജീവിതമാണെന്ന് തെറ്റിദ്ധാരണ ഉണ്ടായിരിക്കുന്നു. പരീക്ഷണങ്ങളുണ്ടാകും, എന്നാൽ അതിനെ അതിജിവിക്കാനുള്ള കരുത്തു അതനുവദിക്കുന്നതിന് മുന്നേ തന്നെ നമ്മുടെ നാഥൻ നമ്മിൽ നിറച്ചിട്ടുണ്ടാകും. നമ്മൾ അവനിൽ വിശ്വസിക്കണം. പരീക്ഷണങ്ങളുടെ ഒടുവിലോ നമ്മേ കൂടുതൽ ഉയർത്തി അനുഗ്രഹിക്കുകയും ചെയ്യുന്നവനാണ് നമ്മുടെ ദൈവം എന്നറിയുമ്പോൾ പരീക്ഷണങ്ങളെ ആവേശത്തോടെ പുൽകാൻ നമുക്ക് കഴിയും. സ്വന്തം സ്നേഹഭജനങ്ങളായ മക്കളെ എന്നുമെന്നും പരീക്ഷണങ്ങൾക്ക് വിട്ടുകൊടുക്കുന്ന പിതാവല്ല നമ്മുടെ ദൈവം. യേശുക്രിസ്തു നമുക്ക് വേണ്ടി സഹിച്ചത് നമ്മൾ സന്തോഷത്തോടെ ജീവിക്കാനാണ്. അവന്റെ അടിപിണരാൽ നമുക്ക് സൗഖ്യം വന്നിരിക്കുന്നു. അവൻ ദരിദ്രനായത് നമ്മേ സമ്പന്നനാക്കാനാണ്. അവൻ കുരിശിൽ മരിച്ചത് നമ്മുടെ രക്ഷക്ക് വേണ്ടിയിട്ടാണ്. ആ രക്ഷയുടെ മാഹാത്മ്യത്തിനൊത്തവണ്ണം നമുക്ക് ജീവിക്കാം. എല്ലാവർക്കും വേണ്ടിയാണ് അവൻ മരിച്ചത്. അതുകൊണ്ട് എല്ലാവരെയും അത് അറിയിക്കാം.... അവൻ  വീണ്ടും വരുന്നു.. നമ്മേ അവൻ ആയിരിക്കുന്നിടത്തേക്ക് കൂട്ടിക്കൊണ്ട് പോകാൻ.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • കൂദാശകൾ 'ഷോ'കളാക്കരുത്
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • ഫെബ്രുവരി 22 ശ്ലീഹന്മാരില്‍ തലവനായ പത്രോസിന്‍റെ അന്ത്യോഖ്യാ സിംഹാസന സ്ഥാപനദിനം. (പാത്രിയര്‍ക്കാ ദിനം)
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • തൊഴിലുകൾ. (Occupations).
  • യേശുവിന്റെ വംശാവലി.
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • സാറാഫുകൾ
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.
  • കൊഹനേ ഞായർ.
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • ഉപവാസം
  • പന്ത്രണ്ട് മാസങ്ങൾ
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • അന്നദാനം മഹാ ദാനം".
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • സേലൂൻ ബശ്ലോമോ....
  • വിശ്വാസ സംരക്ഷകരാവുക.
  • ബാറെക്മോര്‍
  • "മാനവ സേവ മാധവ സേവ"
  • മലങ്കരയിലെ സിസ്റ്റർ അന്നം
  • ക്നാനായകാർ.
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • തെറ്റു തിരുത്താതെ തെറ്റു ചികയുന്നവര്‍.
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • അത്യാഗ്രഹം
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • വിശേഷ ദിവസങ്ങളിൽ ക്രിസ്ത്യാനികളുടെ പലഹാരങ്ങൾ
  • ഡിഡാക്കേ
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • പ്രധാന മാലാഖമാർ
  • ആരാണു നിന്റെ സുഹൃത്ത്
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved