Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?

അച്ഛനും മകനും കൂടി നടക്കാനിറങ്ങി. വഴിയിൽ ഒരു മരച്ചില്ല ചാഞ്ഞു നിൽക്കുന്നതു കണ്ട മകൻ അച്ഛനോടു ചോദിച്ചു: "ഞാൻ ആ ചില്ല ഒടിച്ചെടുത്തോട്ടേ?" അച്ഛൻ അതിനനുവദിച്ചു. പല തവണ ചാടിയിട്ടും അവന് ആ കൊമ്പിൽ പിടി കാട്ടിയില്ല. പിന്മാറാൻ ശ്രമിച്ച അവനോട്, അച്ഛൻ പറഞ്ഞു: "നീ ഒരു തവണ കൂടി ശ്രമിക്കൂ". ഇത്തവണ അവൻ കൊമ്പിൽ പിടിച്ചെങ്കിലും ഒടിക്കുവാൻ പറ്റിയില്ല. അച്ഛൻ ചോദിച്ചു: "നിന്റെ എല്ലാ സാദ്ധ്യതകളും നീ വിനിയോഗിച്ചോ?" പിന്നെയും അവൻ പലകുറി ശ്രമിച്ചു. അച്ഛൻ വീണ്ടും വീണ്ടും പറയുന്നുണ്ടായിരുന്നു: "നീ നിൻ്റെ എല്ലാ സാദ്ധ്യതകളും ഉപയോഗിക്കൂ" എന്ന്. എത്ര ശ്രമിച്ചിട്ടും ചില്ല ഒടിക്കാൻ പറ്റാതെ മാറി നിന്ന അവനോട്, അച്ഛൻ ചോദിച്ചു: "ഞാൻ നിൻ്റെ സാദ്ധ്യതയല്ലേ? നീ എന്താണ്, എൻ്റെ സഹായം തേടാഞ്ഞത്?"

ഒറ്റയ്ക്കു നിന്നാണ്, എല്ലാ വിജയങ്ങളും സ്വന്തമാക്കേണ്ടതെന്ന തെറ്റിദ്ധാരണ കൊണ്ടാണ്, പലരും ഒറ്റപ്പെട്ടുപോകുന്നത്. തനിച്ചു പേരെടുക്കാനുള്ള താല്പര്യം കൊണ്ടോ, ഒപ്പമുള്ളവരുടെ സാധ്യതകളെക്കുറിച്ചുള്ള അവബോധമില്ലാത്തതുതു കൊണ്ടോ ആവാം, കൂടെയുണ്ടായിട്ടും, നാം ചിലരെ കുടെക്കൂട്ടാത്തത്.

ഒരുമിച്ചു നിന്നു പോരാടുന്നതിനെക്കുറിച്ചോ, ഒരുമിച്ചു നിന്നു ജയിക്കുന്നതിനെക്കുറിച്ചോ, ഉള്ള മുത്തശ്ശിക്കഥകൾ പോലും കേട്ടു വളരാത്തവർക്ക്, അങ്ങനെയുള്ള സാദ്ധ്യതകൾ, തീർത്തും അപരിചിതമായിരിക്കും. സ്വയശാക്തീകരണത്തിൻ്റെ അർത്ഥം, സ്വന്തം ശരീരത്തെയും, മനസ്സിനെയും മാത്രം ഉപയോഗിക്കുക എന്നല്ല. സ്വന്തം സഹചാരികളെയും, സഹായികളെയും കൂടി ഉൾച്ചേർക്കുക എന്നും കുടിയാണ്.

സ്വയം എല്ലാം നേടാൻ കഴിയുമെന്ന അമിതവിശ്വാസമോ, അഹംഭാവമോ ഉള്ളവർ ആരും, ആത്യന്തിക വിജയത്തിനർ ഹരാകുകയില്ല. അവസാന പടിയിൽ നിന്നു വരെ അവർ ചിലപ്പോൾ, താഴെ വീണേക്കാം? 'ഞാൻ മാത്രം മതി' എന്ന ധാരണയിൽ യാത്ര തുടരുമ്പോൾ, ഇടയ്ക്കൊന്നു കാലിടറി വീണാൽ, പിടിച്ചു കയറ്റാൻ പോലും, ആരുമുണ്ടായെന്നു വരില്ല.

കൂടെയുള്ളവർ ആരെന്നും, അവർ എങ്ങനെ, എപ്പോൾ ഉപകരിക്കുമെന്നും കണ്ടെത്തുന്നവരാണ്, യഥാർത്ഥ കാര്യക്ഷമതയുള്ളവർ. കൂടെ നിൽക്കാൻ ഒരാളെങ്കിലുമുണ്ടെന്ന് ഉറപ്പു വരുത്തുന്നവരുടെ പ്രയാണം, പതിന്മടങ്ങു വേഗത്തിലായിരിക്കും.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • സ്ത്രീധനം. (Dowry).
  • സൈകാമോർ
  • റമ്പാൻ.
  • ഉപവാസം
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • കൊഴുക്കട്ട ശനിയുടെ പാരമ്പര്യം.
  • എന്താണ് മൂന്ന് നോമ്പ്?
  • "മാനവ സേവ മാധവ സേവ"
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • വിശുദ്ധ കുർബ്ബാന. (ഒരു ചെറുപഠനം).
  • മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്.
  • സകല മൗദ്യാനന്മാരുടെയും ഓർമ്മ.
  • പഴയനിയമ പൗരോഹിത്യം.
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • പന്ത്രണ്ട് മാസങ്ങൾ
  • കെരൂബുകൾ. (Cherubs).
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • ചെറുതായവരെ കരുതുക.
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • നോമ്പ്.
  • വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • ആനീദെ ഞായറാഴ്ച്ച. സകല വാങ്ങിപ്പോയവരെയും സഭ ഓർമ്മിക്കുന്ന ദിനം.
  • ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?
  • സാറാഫുകൾ
  • അപ്പോക്രിഫാ.
  • എപ്പിസ്കോപ്പൽ നാമങ്ങളുടെ അർത്ഥങ്ങൾ
  • അതിഭക്ഷണം
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • ബൈബിളിലെ പേരുകൾ
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • കുരിശ്
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • കുരിയാക്കോസ് സഹദാ
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • കല്ലട വല്യപ്പൂപ്പൻ.
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved