Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ബൈബിളിലെ അസാധാരണ സംഭവങ്ങൾ.

1. അദൃശ്യലോകത്തിൻ്റെ സൃഷ്ടി (നെഹെ, 9:6; കൊലൊ, 1:16).

2. ദൃശ്യലോകത്തിൻ്റെ സൃഷ്ടി (ഉല്പ, 1:1-31).

3. ദൈവം ആദ്യമനുഷ്യനെ തൻ്റെ കൈകൊണ്ടു മെനഞ്ഞു (ഉല്പ, 2:7).

4. ദൈവം ആദിമനുഷ്യരുമായി സംസാരിച്ചു (ഉല്പ, 3:9-13).

5. ഹാനോക്ക് ദൈവത്താൽ എടുക്കപ്പെട്ടു (ഉല്പ, 5:19-24).

6. മെഥൂശലഹ് 969 വർഷം ജീവിച്ചിരുന്നു (ഉല്പ, 5:27).

7. നോഹയുടെ കാലത്തെ ജലപ്രളയം (ഉല്പ, 7:9-24).

8. ദൈവം മനുഷ്യൻ്റെ ഭാഷ കലക്കി (ഉല്പ, 11:9).

9. യഹോവയും രണ്ടു ദൂതന്മാരും അബ്രാഹാമിനു പ്രത്യക്ഷനായി (ഉല്പ, 18:1-33).

10. സോദോമ്യരെ ദൂതന്മാർ അന്ധരാക്കി (ഉല്പ, 19:1-11).

11. സോദോം ഗൊമോരയുടെ നാശം (ഉല്പ, 19:15-29).

12. ലോത്തിൻ്റെ ഭാര്യ ഉപ്പുതൂണായി (ഉല്പ, 19:24-26).

13. യിസ്ഹാക്കിൻ്റെ ജനനം (ഉല്പ, 21:1-8).

14. ദൈവം അബ്രാഹാമിനെ പേർചൊല്ലി വിളിച്ചു (ഉല്പ, 22:1,11).

15. യാക്കോബ് കല്ലു തലയണയാക്കി ഉറങ്ങി (ഉല്പ, 28:11).

16. സ്വർഗ്ഗത്തോളമെത്തുന്ന ഗോവേണിയുടെ സ്വപ്നം (ഉല്പ, 28:12).

17. ദൈവം യാക്കോബിനെ പേർചൊല്ലി വിളിച്ചു (ഉല്പ, 46:2).

18. ദൈവം മോശെയെ പേർചൊല്ലി വിളിക്കുന്നു (പുറ, 3:4).

19. മുൾപ്പടർപ്പു കത്തിയിട്ടും; വെന്തുപോയില്ല (പുറ, 3:1-15).

20. മോശെയുടെ വടി സർപ്പമായി (പുറ, 4:1-5).

21. മോശെയുടെ കയ്യിൽ കുഷ്ഠം വന്നു; ശുദ്ധമായി (പുറ, 4:6-7).

22. അഹരോൻ്റെ വടി സർപ്പമായി (പുറ, 7:10).

23. അഹരോൻ്റെ സർപ്പം മന്ത്രവദികളുടെ സർപ്പത്തെ വിഴുങ്ങി (പുറ, 7:12).

24. മിസ്രയീം നദിയിലെ വെള്ളം രക്തമായി (പുറ, 7:19-24).

25. മിസ്രയീമിൽ തവള നിറഞ്ഞു (പുറ, 8:5-7).

26. നിലത്തെ പൊടി പേൻ ആയി (പുറ, 8:16-18).

27. മിസ്രയീമ്യ ഭവനങ്ങളിൽ നായീച്ച നിറഞ്ഞു (പുറ, 8:20-24).

28. മിസ്രയീമിലെ മൃഗങ്ങളെല്ലാം ചത്തു (പുറ, 9:1-7).

29. പൊടിമൂലം പുണ്ണു വന്നു (പുറ, 8:11).

30. മിസ്രയീമ്യരുടെ മേൽ കൽമഴ പെയ്യിച്ചു (പുറ, 22-26).

31. രാജ്യം മുഴുവൻ വെട്ടുക്കിളി നിറഞ്ഞു (പുറ, 10:3-19).

32. ദേശം മുഴുവൻ ഇരുട്ടായി (പുറ, 10:21-23).

33. മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചു (പുറ, 12:29,30).

34. മേഘസ്തംഭത്തിലും അഗ്നിസ്തംഭത്തിലും യഹോവ വഴികാട്ടി (പുറ, 13:21,22).

35. ദൈവദൂതൻ മിസ്രയീമ്യരിൽനിന്നു യിസ്രായേല്യരെ രക്ഷിച്ചു (പുറ, 14:19,20).

36. ചെങ്കടൽ വിഭാഗിച്ചു (പുറ, 14:21-29).

37. മാറായിലെ കയ്പുവെള്ളം മധുരമാക്കി (പുറ, 15:23-25).

38. കാടകൾ പാളയത്തെ മൂടി (പുറ, 16:12,13).

39. ആകാശത്തുനിന്നു മന്ന വർഷിപ്പിച്ചു (പുറ, 16:14-16).

40. രെഫീദീമിലെ പാറയിൽനിന്ന് വെള്ളം കൊടുത്തു (പുറ, 17:5,6).

41. മോശെ കൈ ഉയർത്തി പിടിച്ചപ്പോൾ യുദ്ധം ജയിച്ചു (പുറ, 17:8-16).

42. ദൈവം സീനായി മലയിൽ പ്രത്യക്ഷനായി (പുറ, 19:16-18).

43. ദൈവം പർവ്വതത്തിൽ നിന്ന് മോശെയോട് സംസാരിച്ചു (പുറ, 19:19-25).

44. പത്തു കല്പനകൾ നൽകി (പുറ, 20:1-17).

45. യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ട് ഹോമയാഗം ദഹിപ്പിച്ചു (ലേവ്യ, 9:23-24).

46. അന്യാഗ്നി കത്തിച്ചതിനാൽ അഹരോൻ്റെ പുത്രന്മാർ മരിച്ചു (ലേവ്യ, 10:1-3).

47. തബേരായിൽ ജനത്തിൻ്റെ പിറുപിറുപ്പു മൂലം യഹോവയുടെ തീ കത്തി (സംഖ്യാ, 11:1,2).

48. മിർയ്യാമിനു കുഷ്ഠം വന്നു; സൗഖ്യമായി (സംഖ്യാ, 12:10-15).

49. കോരെഹ് പുത്രന്മാരെ ഭൂമി വിഴുങ്ങി (സംഖ്യാ, 16:28-33).

50. ധൂപം കാട്ടിയ 250 പേർ സംഹരിക്കപ്പെട്ടു (സംഖ്യാ, 16:35).

51. ധൂപം കാട്ടിയപ്പോൾ ബാധ അടങ്ങി (സംഖ്യാ, 16:46-48).

52. ബാധയാൽ 14,700 പേർ മരിച്ചു (സംഖ്യാ, 16:49).

53. അഹരോൻ്റെ വടി തളിർത്തു, ബദാം ഫലം കായ്ച്ചു (സംഖ്യാ, 17:8).

54. മെരീബായിൽ പാറയെ അടിച്ചു; വെള്ളം പുറപ്പെട്ടു (സംഖ്യാ, 20:7-11).

55. താമ്രസർപ്പത്തെ നോക്കി ജനം രക്ഷ പ്രാപിച്ചു (സംഖ്യാ, 21:6-9).

56. ബിലെയാമിൻ്റെ കഴുത സംസാരിച്ചു (സംഖ്യാ, 22:21-35).

57. ഉടുത്തിരുന്ന വസ്ത്രം ജീർണ്ണിക്കാതെയും, കാലിലെ ചെരിപ്പു പഴകാതെയും നാല്പതു സംവത്സരം മരുഭൂമിയിൽ സഞ്ചരിച്ച ഒരു ജനത. (ആവ, 29:4).

58. യോർദ്ദാൻ നദി വിഭജിച്ചു (യോശു, 3:14-17).

59. യഹോവയുടെ സൈന്യത്തിൻ്റെ അധിപതിയെ യോശുവ കണ്ടു (യോശു, 5:13-15).

60. കാഹളം ഊതിയപ്പോൾ യെരിഹോ മതിൽ വീണു (യോശു, 6:1-27).

61. ആകാശത്തുനിന്നു കൽമഴ പെയ്യിച്ചു (യോശു, 10:11).

62. യഹോവയോടു സംസാരിച്ച ഒരു മനുഷ്യൻ (യോശു, 10:12).

63. സൂര്യനോടും ചന്ദ്രനോടും നിശ്ചലമാകാൻ കല്പിച്ച ഒരാൾ (യോശു, 10:12).

64. സൂര്യൻ അസ്തമിക്കാത്ത ഒരു ദിവസം (യോശു, 10:13).

65. യഹോവ ഒരു മനുഷ്യൻ്റെ വാക്കു കേട്ടനുസരിച്ച ദിവസം (യോശു, 10:14).

66. എഴുപത് രാജാക്കന്മാരുടെ കൈകാലുകൾ മുറിച്ച് അടിമയിക്കിയിരുന്ന ഒരു രാജാവ്. (ന്യായാ, 1:7).

67. യഹോവയുടെ ദൂതൻ യിസ്രായേൽ ജനത്തിനു പ്രത്യക്ഷനയി (ന്യായാ, 2:1-5).

68. യഹോവയുടെ ആത്മാവിനാൽ ഒത്നീയേൽ യുദ്ധം ജയിച്ചു (ന്യായാ, 3:8-11).

69. ശങ്കർ ഒരു മുടിങ്കോൽ കൊണ്ടു 600 ഫെലിസ്ത്യരെ കൊന്നു (ന്യായാ, 3:31).

70. യഹോവയുടെ ദൂതൻ ഗിദെയോനു പ്രത്യക്ഷനായി (ന്യായാ, 6:11-24).

71. ഗിദെയോനു നൽകുന്ന അടയാളം (ന്യായാ, 6:36-40).

72. പട്ടി നക്കിക്കുടിക്കുന്നതുപോലെ 300 പേർ വെള്ളം കുടിച്ചു (ന്യായാ, 7:5-7).

73. കാഹളം ഊതി മിദ്യാനരെ കീഴടക്കി (ന്യായാ, 7:15-25).

74. തൻ്റെ മുപ്പതു പുത്രിമാരെ കെട്ടിച്ചയക്കുകയും തന്റെ മുപ്പതു പുത്രന്മാർക്കു മുപ്പതു കന്യകമാരെ കൊണ്ടുവരികയും ചെയ്ത ഒരു ന്യായാധിപൻ. (ന്യായാ, 12:9).

75. മനോഹയ്ക്കും ഭാര്യയ്ക്കും യഹോവ പ്രത്യക്ഷനായി (ന്യായാ, 13:1-25).

76. ശിംശോൻ ബാലസിംഹത്തെ ആട്ടിൻ കുട്ടിയെപ്പോലേ കീറിക്കളഞ്ഞു (ന്യായാ, 14:5,6).

77. ശിംശോൻ മുന്നൂറു കുറുക്കന്മാരെ കൊണ്ട് ഫെലിസ്ത്യരുടെ വിളവു നശിപ്പിച്ചു (ന്യായാ, 15:4,5).

78. ശിംശോൻ്റെ കയ്യിൽ കെട്ടിയ കയർ തീകൊണ്ടെന്ന പോലെ കരിഞ്ഞുപോയി (ന്യായാ, 15:15).

79. ശിംശോൻ കഴുതയുടെ പച്ചത്താടിയെല്ലു കൊണ്ടു 1,000 ഫെലിസ്ത്യരെ കൊന്നു (ന്യായാ, 15:16-17).

80. ലേഹിയിൽ ഒരു കുഴി പിളരുമാറാക്കി (ന്യായാ, 15:18,19).

81. ശിംശോൻ പട്ടണവാതിലിൻ്റെ കതകും കട്ടിളക്കാലും പിഴുതെടുത്തു (ന്യായാ, 16:3).

82. ശിംശോൻ ദാഗോൻ്റെ ക്ഷേത്രം മറിച്ചിട്ടു 3,000 പേരെ കൊന്നു (ന്യായാ, 16:27-31).

83. ദൈവം പേർചൊല്ലി ശമൂവേലിനെ വിളിച്ചു (1.ശമൂ, 3:1-10).

84. യഹോവയുടെ പെട്ടകത്തിൻ്റെ മുമ്പിൽ ഫെലിസ്ത്യരുടെ ദേവനായ ദാഗോൻ കവിണ്ണുവീണു (1.ശമൂ, 5:1-5).

85. ഫെലിസ്ത്യർക്കു മൂലരോഗം ബാധിച്ചു (1.ശമൂ, 5:6-12).

86. പെട്ടകത്തിൽ നോക്കുകകൊണ്ട് ബേത്ത്-ശേമെശ്യർ സംഹാരിക്കപ്പെട്ടു (1.ശമൂ, 6:19).

87. യഹോവ ഇടിമുഴക്കി ഫെലിസ്ത്യ സൈന്യത്തെ പരിഭ്രമിപ്പിച്ചു (1.ശമൂ, 7:10).

88. കൊയ്ത്തുകാലത്ത് ഇടിയും മഴയും (1.ശമൂ, 12:17,18).

89. കിന്നരം വായനയാൽ ദുരാത്മാവ് വിട്ടുമാറി (1.ശമൂ, 16:23).

90. കല്ലും കവിണയും കൊണ്ട് ഫെലിസ്ത്യമല്ലനെ ജയിച്ചു (1.ശമൂ, 17:48-50).

91. ഭ്രാന്ത് നടിച്ച് രക്ഷപെട്ട ഒരു രാജാവ് (1.ശമൂ, 21:12-15).

92. ബാഖാവൃക്ഷങ്ങളുടെ ഒച്ച (2.ശമൂ, 5:23-25).

93. ദൈവത്തിൻ്റെ പെട്ടകം പിടിച്ചതുകൊണ്ടു ഉസ്സാ മരിച്ചു (2.ശമൂ, 6:6,7).

94. കൈക്കും കാലിനും ആറാറു വിരലുവീതം 24 വിരലുകൾ ഉണ്ടായിരുന്ന ഗത്ത്യമല്ലൻ (2.ശമൂ, 21:20).

95. ദൈവം ശലോമോനു കൊടുത്ത ജ്ഞാനം (1.രാജാ, 3:3-28).

96. യൊരോബെയാമിൻ്റെ കൈ വരണ്ടുപോയി (1.രാജാ, 13:4).

97. 700 ഭാര്യമാരും 300 വെപ്പാട്ടികളുമുള്ള ഒരു രാജാവ് (1.രാജാ, 11:1-3).

98. മൂന്നര വർഷം മഴ പെയ്യാതെവണ്ണം ആകാശം അടച്ചു (1.രാജാ, 17:1).

99. ഏലീയാവിനെ കാക്കയാൽ പോഷിപ്പിച്ചു (1.രാജാ, 17:2-6).

100. വിധവയുടെ മാവും എണ്ണയും വർദ്ധിപ്പിച്ചു (1.രാജാ, 17:8-16).

101. വിധവയുടെ മകനെ ഉയിർപ്പിച്ചു (1.രാജാ, 17:17-24).

102. കർമ്മേലിൽ തീയിറക്കി (1.രാജാ, 18:17-38).

103. പ്രാർത്ഥിച്ചു മഴ പെയ്യിച്ചു (1.രാജാ, 18:41-46).

104. ഏലീയാവിന് ദൂതൻ ഭക്ഷണം കൊടുത്തു (1.രാജാ, 19:5-8).

105. അഫേക് പട്ടണമതിൽ 27,000 അരാമ്യരുടെമേൽ വീണു (1.രാജാ, 20:30).

106. രണ്ടാമതും ആകാശത്തുനിന്നു തീയിറക്കി 2.രാജാ, 1:10).

107. മൂന്നാമതും തീയിറക്കി (2.രാജാ, 1:12).

108. ഏലീയാവ് യോർദ്ദാൻ വിഭജിച്ചു (2.രാജാ, 2:7,8).

109. ഏലീയാവ് ചുഴലീക്കാറ്റിൽ സ്വർഗ്ഗത്തേക്കു പോയി (2.രാജാ, 2:11).

110. എലീശാ യോർദ്ദാൻ വിഭജിച്ചു (2രാജാ, 2:13,14).

111. യെരീഹോവിലെ വെള്ളം പഥ്യമാക്കി (2.രാജാ, 2:18:22).

112. നാല്പത്തിരണ്ടു ബാലന്മാരെ രണ്ടു പെൺകരടികൾ കീറിക്കളഞ്ഞു (2.രാജാ, 2:23,24).

113. ദേശത്തെ വെള്ളംകൊണ്ടു നിറച്ചു (2.രാജാ, 3:15-20).

114. വിധവയുടെ എണ്ണ വർദ്ധിപ്പിച്ചു (2.രാജാ, 4:1-7).

115. എലീശയുടെ പ്രവചനത്താൽ ശൂനേംകാരത്തിക്കു കുഞ്ഞു ജനിച്ചു (2.രാജാ, 4:16,17).

116. ശൂനേംകാരത്തിയുടെ മകനെ ഉയിർപ്പിച്ചു (2.രാജാ, 4:32-37).

117. വിഷം കലർന്ന പായസം പഥ്യമാക്കി (2.രാജാ, 4:38-41).

118. ഇരുപതു യവത്തപ്പംകൊണ്ട് 100 പേരെ പോഷിപ്പിച്ചു (2.രാജാ, 4:42-44).

119. നയമാൻ്റെ കുഷ്ഠരോഗം ശുദ്ധമാക്കി (2.രാജാ, 5:1-14).

120. ഗേഹസിക്ക് കുഷ്ഠരോഗിയായി (2.രാജാ, 5:27).

121. കോടാലി വെള്ളത്തിൽ പൊങ്ങിവന്നു (2.രാജാ, 6:5-7).

122. ബാല്യക്കാരൻ്റെ കണ്ണു തുറന്നു (2.രാജാ, 6:15-17).

123. അരാം സൈന്യത്തിനു അന്ധത പിടിപ്പിച്ചു (2.രാജാ, 6:18).

124. സൈന്യത്തിൻ്റെ അന്ധത മാറ്റി (2.രാജാ, 6:19,20).

125. ക്ഷാമം മൂലം സ്വന്തം കുഞ്ഞിനെ പുഴുങ്ങിത്തിന്ന ഒരു സ്ത്രീ (2.രാജാ, 6:29).

126. മഹാസൈന്യത്തിൻ്റെ ആരവം കേൾപ്പിച്ച് അരാം സൈന്യത്തെ തുരത്തുന്നു (2.രാജാ, 7:6).

127. എലീശയുടെ അസ്ഥിയിൽ സ്പർശിച്ച ശവശരീരം ജീവൻ പ്രാപിച്ചു (2.രാജാ, 13:20,21).

128. യഹോവയുടെ ദൂതൻ അശ്ശൂർ പാളയത്തിൽ 1,85,000 പേരെ സംഹരിച്ചു (2.രാജാ, 19:35).

129. പ്രാർത്ഥിച്ചതിനാൽ 15 വർഷം ആയുസ്സ് നീട്ടിക്കിട്ടിയ രാജാവ് (2.രാജാ, 20:1-6, യെശ, 38:1-5).

130. ആഹാസിൻ്റെ സൂര്യഘടികാരത്തിൽ നിഴൽ പത്തുപടി പിന്നോക്കം പോയി (2.രാജാ, 20:9-11).

131. എൺപത്തിയെട്ട് മക്കളുണ്ടായിരുന്ന ഒരു രാജാവ് (2.ദിന, 11:21).

132. ധൂപം കാട്ടുകയാൽ ഉസ്സിയാവു കുഷ്ഠരോഗിയായി (2.ദിന, 26:19:20).

133. യഹോവ ചുഴലിക്കാറ്റിൽ ഇയ്യോബിനോടു സംസാരിച്ചു (ഇയ്യോ, 38:1).

134. യെശയ്യാവിൻ്റെ ദിവ്യദർശനം (യെശ, 6:1-13).

135. യെഹെസ്ക്കേൽ കണ്ട ദൈവമഹത്വം (യെഹെ, 1:1-28).

136. നെബുഖദ്നേസറിൻ്റെ സ്വപ്നം ദാനീയേലിനു വെളിപ്പെട്ടു (ദാനീ, 2:26-45).

137. മൂന്നു യെഹൂദാ പുരുഷന്മാർ തീയിൽ നിന്നു രക്ഷ പ്രാപിച്ചു (ദാനീ, 3:14-30).

138. ശൂശൻ രാജധാനിയിൽ അദൃശ്യമനുഷ്യൻ്റെ ചുവരെഴുത്ത് (ദാനീ, 5:5).

139. ദാനീയേൽ സിംഹഗുഹയിൽ നിന്നും രക്ഷ പ്രാപിച്ചു (ദാനീ, 6:16-23).

140. ദാനീയേലിൻ്റെ ദർശനങ്ങൾ (ദാനീ, 7:1-8:14).

141. എഴുപത് ആഴ്ചവട്ടത്തെ കുറിച്ചുള്ള ദർശനം (ദാനീ, 9:20-27).

142. യോനാ കയറിയ കപ്പലിൽ പെരുങ്കാറ്റടിച്ചു (യോനാ, 1:4).

143. യോനാ മഹാമത്സ്യത്തിൻ്റെ വയറ്റിൽ മൂന്നു രാവും പകലും കഴിഞ്ഞു (യോനാ, 1:17).

144. ദൈവം കല്പിച്ചിട്ട് ഒരു ആവണക്ക് മുളെച്ചുവന്നു (യോനാ, 4:6).

145. പിറ്റേന്നാൾ ആവണക്കു പുഴു കുത്തിക്കളഞ്ഞു (യോനാ, 4:7).

146. അത്യുഷ്ണമുള്ള കിഴക്കൻ കാറ്റടിച്ചു (4:8).

147. ദൈവദൂതൻ സെഖര്യാവിനു പ്രത്യക്ഷനായി (ലൂക്കൊ, 1:11-19).

148. സെഖര്യാവു ഊമനായി (ലൂക്കൊ, 1:20-22).

149. ദൈവദൂതൻ മറിയയ്ക്കു പ്രത്യക്ഷനായി (ലൂക്കൊ, 1:26-38).

150. കന്യക ഗർഭിണിയായി (ലൂക്കൊ, 1:34,35).

151. സെഖര്യാവിൻ്റെ വായും നാവും തുറന്നു (ലൂക്കൊ, 1:64).

152. ദൈവപുത്രൻ്റെ ജനനം (ലൂക്കൊ, 2:7).

153. ആട്ടിടയന്മാർക്കു ദൂതൻ്റെ പ്രത്യക്ഷത (ലൂക്കൊ, 2:9-15).

154. ദൈവപുത്രൻ്റെ സ്നാനം (മത്താ, 3:16; മർക്കൊ, 1:9; ലൂക്കൊ, 3:21).

155. പരിശുദ്ധാത്മാവ് പ്രാവിൻ്റെ രൂപത്തിൽ (മത്താ, 3:16; മർക്കൊ, 1:10; ലൂക്കൊ, 3:22).

156. സ്വർഗ്ഗത്തിൽനിന്നു പിതാവിൻ്റെ ശബ്ദം (മത്താ, 3:17; മർക്കൊ, 1:11; ലൂക്കൊ, 3:22).

157. യേശുവിൻ്റെ പരീക്ഷ (മത്താ, 4:1-10; മർക്കൊ, 1:12,13; ലൂക്കൊ, 4:1-13).

158. ദൂതന്മാർ യേശുവിനെ ശുശ്രൂഷിച്ചു (മത്താ, 4:11; മർക്കൊ, 1:13).

159. യേശു അത്തിയുടെ കീഴിൽ ഇരിക്കുന്ന നഥനയേലിനെ കണ്ടു (യോഹ, 1:45-48).

160. യേശു തന്നെ കൊല്ലുവാൻ ശ്രമിച്ചവരിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു (ലൂക്കൊ, 4:30).

161. വെള്ളം വീഞ്ഞാക്കുന്നു (യോഹ, 2:1-11).

162. യേശുവിൻ്റെ പെസഹപെരുന്നാളിലെ അത്ഭുതങ്ങൾ (യോഹ, 2:23).

163. രാജഭൃത്യൻ്റെ മകനു സൗഖ്യം (യോഹ, 4:46-53).

164. അത്ഭുതകരമായ മീൻപിടുത്തം (ലൂക്കൊ, 5:6).

165. അശുദ്ധാത്മാവുള്ള മനുഷ്യൻ്റെ സൗഖ്യം (മർക്കൊ, 1:23-25; ലൂക്കൊ, 4:33-35).

166. പത്രൊസിൻ്റെ അമ്മായിമ്മയുടെ സൗഖ്യം (മത്താ, 8:14,15; മർക്കൊ, 1:30,31; ലൂക്കൊ, 4:38,39).

167. സകലവിധ രോഗികൾക്കും സൗഖ്യം (മത്താ, 8:16; മർക്കൊ, 1:32-34; ലൂക്കൊ, 4:40).

168. ഗലീലയിൽ മുഴുവനും സൗഖ്യം (മത്താ, 4:23,24; മർക്കൊ, 1:39).

169. കുഷ്ഠരോഗിയുടെ സൗഖ്യം (മത്താ, 8:2,3; മർക്കൊ, 1:40-42; ലൂക്കൊ, 5:12,13).

170. പക്ഷവാദരോഗിയുടെ സൗഖ്യം (മത്താ, 9:2; മർക്കൊ, 2:3-5; ലൂക്കൊ, 5:18-20).

171. ബേഥെസ്ദാ കുളക്കരയിലെ സൗഖ്യം (യോഹ, 5:5-9).

173. കൈ വരണ്ട മനുഷ്യനു സൗഖ്യം (മത്താ, 12:9-13; മർക്കൊ, 3:1-5; ലൂക്കൊ, 6:6-10).

173. കടൽക്കരയിൽ ആനേകർക്കു സൗഖ്യം (മത്താ, 12:15; മർക്കൊ, 3:10).

174. ശതാധിപൻ്റെ ദാസനു സൗഖ്യം (മത്താ, 5:8-13; ലൂക്കൊ, 7:1-10).

175. നയീനിലെ വിധവയുടെ മകനു സൗഖ്യം (ലൂക്കൊ, 7:11-15).

176. കുരുടനും ഊമനുമായ ഭൂതഗ്രസ്തൻ്റെ സൗഖ്യം (മത്താ, 12:22).

177. കാറ്റിനെയും കടലിനെയും ശാന്തമാക്കി (മത്താ, 8:23-26; മർക്കൊ, 4:35-39; ലൂക്കൊ, 8:22-24).

178. ഗദരദേശത്തെ ഭൂതഗ്രസ്തനു സൗഖ്യം (മത്താ, 8:28-32; മർക്കൊ, 5:6-13; ലൂക്കൊ, 8:28-33).

179. പതിനെട്ടു വർഷമായ രക്തസ്രവക്കാരിയുടെ സൗഖ്യം (മത്താ, 9:20-22; മർക്കൊ, 5:25-34; ലൂക്കൊ, 8:43:48).

180. യായീറൊസിൻ്റെ മകളുടെ സൗഖ്യം (മത്താ, 9:23-25; മർക്കൊ, 5:35-42; ലൂക്കൊ, 8:49-55).

181. രണ്ടു കുരുടന്മാരുടെ സൗഖ്യം (മത്താ, 9:27-30).

182. നസറെത്തിൽ ഏതാനും ചില രോഗികളുടെ സൗഖ്യം (മർക്കൊ, 6:5).

183. ഭൂതഗ്രസ്തനായ ഊമൻ്റെ സൗഖ്യം (മത്താ, 9:32,33).

184. സകലവിധ ദീനവും സൗഖ്യമാക്കുന്നു (മത്താ, 9:35).

185. പുരുഷാരത്തിലുള്ള രോഗികൾക്കു സൗഖ്യം (മത്താ, 14:14).

186. അയ്യായിരത്തെ പോഷിപ്പിച്ചു (മത്താ, 14:15-21; മർക്കൊ, 6:35-44; ലൂക്കൊ, 9:10-17; യോഹ, 6:5-13).

187. കടലിനു മീതെ നടന്നു (മത്താ, 14:25-27; മർക്കൊ, 6:48-50; യോഹ, 6:19,20).

188. പത്രൊസ് കടലിനുമീതെ നടക്കുന്നു (മത്താ, 14:28-31).

189. ഗെന്നേസരത്തിൽ അനേകരുടെ സൗഖ്യം (മത്താ, 14:35,36; മർക്കൊ, 6:55,56).

190. കനാന്യസ്ത്രീയുടെ മകൾക്കു സൗഖ്യം (മത്താ, 15:21-28; മർക്കൊ, 7:24-30).

191. വിക്കനായ ചെകിടനു സൗഖ്യം (മർക്കൊ, 7:31-35).

192. കടൽക്കരെ വളരെ പുരുഷാരത്തിനു സൗഖ്യം (മത്താ, 15:29-31).

193. നാലായിരം പേരെ പോഷിപ്പിച്ചു (മത്താ, 15:35-38; മർക്കൊ, 8:1-8).

194. ബേത്ത്സയിദയിലെ കുരുടനു സൗഖ്യം (മർക്കൊ, 8:22-25).

195. യേശുവിൻ്റെ രൂപാന്തരം (മത്താ, 17:1-8; മർക്കൊ, 9:2-8; ലൂക്കൊ, 9:28-36).

196. ചന്ദ്രരോഗിയായ ബാലനു സൗഖ്യം (മത്താ, 17:14-18; മർക്കൊ, 9:17-27; ലൂക്കൊ, 9:38-42).

197. മീനിൻ്റെ വായിൽനിന്നു ചതുർദ്രഹ്മപ്പണം (മത്താ,17:24-27).

198. പിറവിക്കുരുടൻ്റെ സൗഖ്യം (യോഹ, 9:1-7).

199. ഊമനായ ഭൂതഗ്രസ്തനു സൗഖ്യം (ലൂക്കൊ, 11:14).

200. പതിനെട്ടുവർഷം കൂനിയായിരുന്ന സ്ത്രീക്കു സൗഖ്യം (ലൂക്കൊ, 13:11-13).

201. മഹോദര രോഗിക്കു സൗഖ്യം (ലൂക്കൊ, 14:2-4).

202. ലാസറിനെ ഉയിർപ്പിക്കുന്നു (യോഹ, 11:43,44).

203. പത്തു കുഷ്ഠരോഗികൾക്കു സൗഖ്യം (ലൂക്കൊ, 17:12-14).

204. യെഹൂദ്യയുടെ അതിരിൽ അനേകർക്കു സൗഖ്യം (മത്താ, 19:1,2).

205. രണ്ടു കുരുടന്മാർക്കു സൗഖ്യം (മത്താ, 20:30-34).

206. ബർത്തിമായി എന്ന കുരുടനു സൗഖ്യം (മർക്കൊ, 10:46-52; ലൂക്കൊ, 18:35-43).

207. ദൈവാലയത്തിൽ കുരുടന്മാർക്കും മുടന്തന്മാർക്കും സൗഖ്യം (മത്താ, 21:14).

208. അത്തിവൃക്ഷം ഉണങ്ങിപ്പോയി (മത്താ, 21:18,19; മർക്കൊ, 11:12-14, 20).

209. സ്വർഗ്ഗത്തിൽനിന്നു പിതാവിൻ്റെ ശബ്ദം (യോഹ, 12:28,29).

210. മഹാപുരോഹിതൻ്റെ ദാസനു സൗഖ്യം (ലൂക്കൊ, 22:50,51).

211. ദൈവാലയത്തിൻ്റെ തിരശ്ശീല മേൽതൊട്ടു അടിയോളം കീറി (മത്താ, 27:51; മർക്കൊ, 15:38; ലൂക്കൊ, 23:45).

212. യേശുവിൻ്റെ മരണം (മത്താ, 27:50; മർക്കൊ, 15:37; ലൂക്കൊ, 23:46; യോഹ, 19:30).

213. ഭൂമി കുലുക്കം; പാറകൾ പിളർന്നു; കല്ലറകൾ തുറന്നു (മത്താ, 27:52).

214. വിശുദ്ധന്മാർ ഉയിർത്തെഴുന്നേറ്റു; യേശുവിൻ്റെ പുനരുത്ഥാനശേഷം കല്ലറകളെ വിട്ടു (മത്താ, 27:52,53).

215. യേശുവിൻ്റെ പുനരുത്ഥാനം (മത്താ, 28:1-10; മർക്കൊ, 16:1-8; ലൂക്കൊ, 24:1-12; യോഹ, 20:1-9).

216. കർത്താവിൻ്റെ ദൂതൻ കല്ലുരുട്ടിമാറ്റി കല്ലറ തുറന്നുവെച്ചു (മത്താ, 28:1-3).

217. ദൂതൻ കല്ലറ കാണാൻ വന്ന സ്ത്രീകളോടു സംസാരിച്ചു (മത്താ, 28:5-8; മർക്കൊ, 16:5-7; ലൂക്കൊ, 24:4-8).

218. രണ്ടു ദൂതന്മാർ മറിയയ്ക്കു പ്രത്യക്ഷരായി (യോഹ, 20:11-13).

219. യേശു മറിയയ്ക്കു പ്രത്യക്ഷനായി (മർക്കൊ, 16:9; യോഹ, 20:14-17).

220. കല്ലറകണ്ടു മടങ്ങിയ സ്ത്രീകൾക്കു യേശു പ്രത്യക്ഷനയി (മത്താ, 28:8-10).

221. പത്രൊസിനു യേശു പ്രത്യക്ഷനായി (ലൂക്കൊ, 24:34).

222. എമ്മവുസ്സിലേക്കു പോകുന്ന രണ്ടു ശിഷ്യന്മാർക്കു പ്രത്യക്ഷരായി (മർക്കൊ,16:12,13; ലൂക്കൊ, 24:13-35).

223. തോമാസ് ഒഴികെയുള്ള ശിഷ്യന്മാർക്കു പ്രത്യക്ഷനായി (യോഹ, 20:19-23).

224. പതിനൊന്നു ശിഷ്യന്മാർക്കു പ്രത്യക്ഷനായി (മത്താ, 28:16-20; മർക്കൊ, 16:14-18; ലൂക്കൊ, 24:36-40; യോഹ, 20:26-30).

225. മീൻപിടിച്ചുകൊണ്ടിരുന്ന ഏഴു ശിഷ്യന്മാർക്കു പ്രത്യക്ഷനായി (യോഹ, 21:1-25).

226. അത്ഭുതകരമായ മീൻപിടുത്തം: 153 എണ്ണം (യോഹ, 21:6).

227. യേശു അഞ്ചൂറിലധികം പേർക്കും പ്രത്യക്ഷനായി (1.കൊരി, 15:6).

228. യേശു യാക്കോബിനു പ്രത്യക്ഷനായി (1.കൊരി, 15:7).

229. യേശു നാല്പതു നാളോളം ശിഷ്യന്മാർക്കു പ്രത്യക്ഷനായി (പ്രവൃ, 1:2,3).

230. യേശുവിൻ്റെ സ്വർഗ്ഗാരോഹണം (പ്രവൃ, 1:6-9).

231. രണ്ടു ദൂതന്മാർ ശിഷ്യന്മാർക്ക് പ്രത്യക്ഷരാകുന്നു (പ്രവൃ, 1:10,11).

232. പരിശുദ്ധാത്മാവിൻ്റെ അവരോഹണം (പ്രവൃ, 2:1-3).

233. ശിഷ്യന്മാർ അന്യഭാഷകളിൽ സംസാരിച്ചു (പ്രവൃ, 4-8).

234. ഗർഭംമുതൽ മുടന്തനായവൻ സൗഖ്യമായി (പ്രവൃ, 3:1-11).

235. പരിശുദ്ധാത്മാവിനോടു വ്യാജം കാണിച്ച അനന്യാസു സഫീരയും മരിച്ചു (പ്രവൃ, 5:1-10).

236. അപ്പൊസ്തലന്മാരുടെ കയ്യാൽ അനവധി അത്ഭുതങ്ങൾ നടക്കുന്നു (പ്രവൃ, 5:12).

237. പത്രൊസിൻ്റെ നിഴൽവീണ് രോഗികൾ സൗഖ്യമായി (പ്രവൃ, 5:15).

238. അപ്പൊസ്തലന്മാർ ജയിലിൽനിന്നു അത്ഭുതകരമായി രക്ഷപെട്ടു (പ്രവൃ, 5:18-20).

239. സ്തെഫാനൊസ് ദൈവമഹത്വവും വലത്തുഭാഗത്ത് യേശുവിനെയും കാണുന്നു (പ്രവൃ, 7:55,56).

240. അനേകം രോഗികൾ സൗഖ്യമായി (പ്രവൃ, 8:7).

241. ഫിലിപ്പൊസിൻ്റെ കയ്യാൽ വലിയ വീര്യപ്രവൃത്തികൾ സംഭവിച്ചു (പ്രവൃ, 8:13).

242. ശമര്യർക്കു പരിശുദ്ധാത്മാവ് ലഭിച്ചു (പ്രവൃ, 8:15-17).

243. ഫിലിപ്പൊസിനെ പരിശുദ്ധാത്മാവ് എടുത്തുകൊണ്ടുപോയി (പ്രവൃ, 8:39,40).

244. യേശു പൗലൊസിനു പ്രത്യക്ഷനായി (പ്രവൃ, 9:3-7; 1.കൊരി, 15:8).

245. പൗലൊസ് അന്ധനായി (പ്രവൃ, 9:8).

246. യേശു അനന്യാസിനു പ്രത്യക്ഷനായി (പ്രവൃ, 9:10-12).

247. പൗലൊസിനു കാഴ്ച ലഭിച്ചു (പ്രവൃ, 9:17-19).

248. പത്രൊസിലൂടെ ഐനയാസിനു സൗഖ്യം (പ്രവൃ, 9:32-34).

349. പത്രൊസ് തബീഥയെ ഉയിർപ്പിക്കുന്നു (പ്രവൃ, 9:36-42).

250. കൊർന്നേല്യൊസിൻ്റെ ദർശനം (പ്രവൃ, 10:1-6).

251. പത്രൊസിനു ഒരേ ദർശനം മൂന്നു പ്രാവശ്യം ഉണ്ടായി ( പ്രവൃ, 10:9-16).

252. കൊർന്നേല്യൊസിനും ഭവനക്കാർക്കും പരിശുദ്ധാത്മാവ് ലഭിച്ചു (പ്രവൃ, 10:44-48).

253. ദൂതൻ പത്രൊസിനെ ജയിലിൽനിന്നും മോചിപ്പിച്ചു (പ്രവൃ, 12:7-10).

254. ദൈവദൂതനാൽ ഹെരോദാവിൻ്റെ മരണം (പ്രവൃ, 12:21-23).

255. എലീമാസ് പൗലൊസിനാൽ അന്ധനായി (പ്രവൃ, 13:8-11).

256. പൗലൊസ് ലുസ്ത്രയിലെ മുടന്തനെ സൗഖ്യമാക്കി (പ്രവൃ, 14:8-10).

257. ആസ്യയിൽ പോകുന്നതിനെ പിരിശുദ്ധാത്മാവ് പൗലൊസിനെ വിലക്കി (പ്രവൃ, 16:6).

258. വെളിച്ചപ്പാടത്തിയിലുള്ള ഭൂതം വിട്ടുപോയി (പ്രവൃ, 16:16-18).

259. ദൈവത്തെ പാടിസ്തുതിച്ചപ്പോൾ ഭൂകമ്പമുണ്ടായി (പ്രവൃ, 16:25,26).

260. പൗലൊസിനു കർത്താവിൻ്റെ ദർശനം (പ്രവൃ, 18:9,10).

261. എഫെസൊസിലേ ശിഷ്യന്മാർക്കു പരിശുദ്ധാത്മാവ് ലഭിച്ചു (പ്രവൃ, 19:6).

262. അസാധാരണ വീര്യപ്രവൃത്തികൾ സംഭവിച്ചു (പ്രവൃ, 19:11).

263. റൂമാലും ഉത്തരീയവും മൂലം രോഗികൾ സൗഖ്യമായി (പ്രവൃ, 19:12).

264. യൂത്തിക്കൊസിനു ജീവൻ തിരിച്ചുകിട്ടി (പ്രവൃ, 20:8-12).

265. കർത്താവ് പൗലൊസിനു പ്രത്യക്ഷനായി (പ്രവൃ, 23:11).

266. ദൂതൻ പൗലൊസിനു പ്രത്യക്ഷനായി (പ്രവൃ, 27:23).

267. അണലി ദംശനത്തിൽനിന്നു പൗലൊസ് രക്ഷ പ്രാപിച്ചു (പ്രവൃ, 28:3-6).

268. പുബ്ലിയൊസിൻ്റെ അപ്പനെ പൗലൊസ് സുഖപ്പെടുത്തി (പ്രവൃ, 28:8).

269. ദീപിലെ ദീനക്കാർ സൗഖ്യം പ്രാപിച്ചു (പ്രവൃ, 28:9).

270. പൗലൊസിനു ലഭിച്ച സ്വർഗ്ഗീയ ദർശനം (2.കൊരി, 12:1-6).

271. യോഹന്നാനു വെളിപ്പാട് നൽകുന്നു (വെളി, 1:1).

272. തേജോമയനായ കർത്താവിനെ യോഹന്നാൻ ദർശിക്കുന്നു (വെളി, 12:18).

273. ഏഴു സഭകളെക്കുറിച്ചു ദൂതു നൽകുന്നു (വെളി, 2:1-3:22).

274. ഭാവികാല സംഭവങ്ങൾ യോഹന്നാനെ കാണിക്കുന്നു (വെളി, 4:1).

275. സ്വർഗ്ഗത്തിലെ ഒരുക്കം (4:2-5:14).

276. മഹോപദ്രവകാലം (വെളി, 6:1-19:3).

277. ക്രിസ്തുവിൻ്റെ പട്ടാഭിഷേകം (വെളി, 19:6).

278. വിശുദ്ധന്മാർക്കുള്ള പ്രതിഫല വീതരണം (വെളി, 22:12).

279. കുഞ്ഞാടിൻ്റെ കല്യാണം (വെളി, 19:3-9).

280. ക്രിസ്തുവിൻ്റെ മഹത്വപ്രത്യക്ഷത (വെളി, 1:8; 19:11-16).

281. സഹസ്രാബ്ദരാജ്യം (വെളി, 19:20-20-3).

282. വെള്ള സിംഹാസന ന്യായവിധി (വെളി, 20:4-15).

283. പുതിയ ആകാശം പുതിയ ഭൂമി (വെളി, 21:1-22:21).

284. കർത്താവിൻ്റെ ഉറപ്പ്: ‘അതേ, ഞാൻ വേഗം വരുന്നു’ (വെളി, 22:20).

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • തിരുശേഷിപ്പുകളപ്പറ്റി
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • അതിഭക്ഷണം
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • ബോവൂസോ (Petition or Request)
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • സംഗീതം മരിക്കില്ല.
  • മെനൊരാ.
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • സേലൂൻ ബശ്ലോമോ....
  • മെഴുകുതിരികളുടെ തീനാളം അണയാതിരിക്കട്ടെ.
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • എന്താണ് ഗൂദാ?
  • യേശുവിന്റെ വംശാവലി.
  • യേശു പണിയുന്നു.
  • വിശ്വാസ സംരക്ഷകരാവുക.
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • ആരാണു നിന്റെ സുഹൃത്ത്
  • ബൈബിളിലെ അസാധാരണ സംഭവങ്ങൾ.
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • എബ്രായരിലെ ക്രിസ്തു.
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • ഉപമകൾ.
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം
  • ക്രിസ്തുവിന്റെ ചരിത്രപരത
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • എന്താണ് മൂന്ന് നോമ്പ്?
  • 72 പദവികള്‍
  • വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.
  • St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം
  • വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • പിച്ചള സർപ്പം.
  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?
  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • ധ്യാനം

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved