കൊറോണയുടെ പശ്ചാത്തലത്തിൽ വേദപഠനത്തിനായി അല്പം സമയം കിട്ടി.ഇൻഡ്യൻ പ്രധാനമന്ത്രി 21 ദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചു. രോഗ പ്രതിരോധത്തിനായ് സർക്കാരിൻ്റെ എല്ലാ തീരുമാനങ്ങൾക്കും പിൻതുണ നൽകുന്നു. 21 ദിവസം എന്നു കണ്ടപ്പോൾ ഒരു വേദന തോന്നി. കാരണം ഓശാനയും പെസഹയും ദുഖഃവെള്ളിയും ഈസ്റ്ററും കർഫ്യൂവിൽ മറഞ്ഞു പോയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി 21 ദിവസം കർഫ്യൂ പ്രഖ്യാപിച്ചപ്പോൾ വേദപുസ്തകത്തിൽ പുറപ്പാട് പന്ത്രണ്ടാം അധ്യായം വായിക്കുമ്പോൾ സംഹാരകൻ മിസ്രേമിലൂടെ കടന്നു പോയത് 21 ദിവസം കഴിഞ്ഞപ്പോഴാണ് എന്ന് കാണുവാൻ കഴിയുന്നു. പന്ത്രണ്ടാം അധ്യായം വായിക്കുമ്പോൾ യഹോവ കൽപ്പിക്കുന്നു, ഈ മാസം പത്താം തീയതി ഊനമില്ലാത്ത ഒരു വയസ്സുള്ള ആട്ടിൻ കുട്ടിയെ എടുക്കണം (അതു കോലാടോ ചെമ്മരി ആടോ ആവാം). പതിനാലാം തീയതി വരെ സ്വന്ത ഭവനത്തിൽ സൂക്ഷിക്കണം. സന്ധ്യാസമയത്ത് അതിനെ അറുക്കണം. അതിൻ്റെ രക്തം എടുത്ത് കട്ടള പടിമേൽ പുരട്ടണം. അന്നു രാത്രിയിൽ തീയിൽ ചുട്ട മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നണം. പതിനാലാം തിയതി വൈകുന്നേരം മുതൽ ഇരുപത്തി ഒന്നാം തീയതി വൈകുന്നേരം വരെ പുളിപ്പില്ലാത്ത അപ്പം തിന്നണം (പതിനെട്ടാം വാക്യം) താഴേക്ക് വായിക്കുമ്പോൾ പിറ്റേന്ന് നാൾ വെളുക്കും വരെ ആരും പുറത്ത് ഇറങ്ങരുത് (ദൈവം കൽപ്പിച്ച കർഫ്യൂ) യഹോവ മിസ്രേമ്യരെ ദണ്ഡിപ്പിക്കുവാൻ ഇറങ്ങി വരും, എന്നാൽ കുറുമ്പടിമേൽ രക്തം കാണുമ്പോൾ. യഹോവ വാതിൽ ഒഴിഞ്ഞു കടന്നു പോകും (വാക്യം 23) യഹോവ ഇരുപത്തി ഒന്നിനു പ്രാധാന്യം നൽകിയിരുന്നു. നമ്മുടെ പ്രധാനമന്ത്രിയും 21 ദിവസം കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നു. 21 ദിവസം കഴിഞ്ഞപ്പോൾ യഹോവ മിസ്രേമ്യരിൽ നിന്നും തൻ്റെ ജനത്തെ വിടുവിച്ചു. നമുക്കും പ്രാർത്ഥനയോടെ ശുചിത്വം പാലിച്ച് ഭവനത്തിലുള്ളിൽ കഴിയാം. 21 ദിവസം കഴിയുമ്പോൾ നമ്മുടെ ദൈവം, നമ്മെ അലട്ടുന്ന രോഗത്തിൽനിന്നും നമ്മെ വിടുവിക്കും നിശ്ചയം.
(പുറപ്പാട് പന്ത്രണ്ടാം അധ്യായം ശ്രദ്ധയോട് വായിക്കുക)