Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • അകവും പുറവും

പുറമല്ല അകം. രണ്ടും തമ്മിൽ സാദൃശ്യമോ ബന്ധമോ ഉണ്ടാകണമെന്നില്ല. വർണ്ണപ്പകിട്ടുകൊണ്ടും വാസനകൊണ്ടും മോടിപിടിപ്പിച്ചതാണ് പലതിന്റെയും പുറംഭാഗം. അവയെ ആരാധിക്കുന്നവരും അനുകരിക്കാൻ ആഗ്രഹിക്കുന്നവരുമുണ്ടാകും. അതാണു ശരിയെന്നു കരുതി സ്വന്തം ശീലങ്ങളെയും സ്വഭാവികതയെയും തിരുത്തിയെഴുതുന്നവരുമുണ്ട്. ആരാണു പുറം നന്നാക്കുന്നതു പോലെ അകം നന്നാക്കുന്നത്? വീടിന്റെ പുറംഭാഗത്തെ പെയിന്റിങ് ആകർഷകമാകണം; അകത്ത് ഇത്തിരി ഭംഗി കുറഞ്ഞാലും കുഴപ്പമില്ല. പൂന്തോട്ടത്തിന്റെ എല്ലാവരും ശ്രദ്ധിക്കുന്ന ഭാഗത്തു വർണ്ണ വൈവിധ്യമുണ്ടാകണം; ഉൾഭാഗത്ത് അൽപ്പം കള വളർന്നാലും പ്രശ്നമില്ല. വാഹനത്തിന്റെ പുറത്തുള്ള ചെറിയ പോറൽപോലും മിനുക്കിയെടുക്കണം. അകത്തു പൊടികിടന്നാലും ആരും കാണില്ലല്ലോ! ഇങ്ങനെയൊക്കെയാണു ചിന്തിക്കാറ്.

അകത്താണ് എല്ലാവരും ജീവിക്കുന്നതെന്നും അതുകൊണ്ട് അകമാണു വൃത്തിയാക്കേണ്ടതെന്നും തിരിച്ചറിയുമ്പോഴേക്കും പുനർനിർമ്മിക്കാനാകാത്തവിധം പലരുടെയും അകം അശുദ്ധമായിട്ടുണ്ടാകും. പുറം വൃത്തിയാക്കിയാൽ മോടി കൂടും; അകം വൃത്തിയാക്കിയാൽ ആരോഗ്യവും. പുറത്തറിയരുതാത്ത കാര്യങ്ങൾ ഒളിപ്പിച്ചുവച്ച് വീർപ്പുമുട്ടുന്നതിനെക്കാൾ ശുഭകരം, പുറത്തുള്ളവർക്കു കൂടി കണ്ട് ഇഷ്ടപ്പെട്ട് പിന്തുടരാൻ പറ്റുന്നവിധം അകം ചൈതന്യമുള്ളതാകുന്നതല്ലേ?

ബാഹ്യാക്രമണത്തെക്കാൾ ഭയക്കേണ്ടത് ആന്തരിക അശുദ്ധിയെത്തന്നെയാണ്. അകത്ത് ഏൽപ്പിക്കപ്പെടുന്ന മുറിവുകളിലൂടെയാണ് എല്ലാ നാശവും സംഭവിക്കുന്നത്. അകം തിരുത്താതെ പുറം തേച്ചുമിനുക്കിയിട്ട് ഒരു കാര്യവുമില്ല. അകത്തുള്ളതെല്ലാം അനുകൂല സാഹചര്യങ്ങളിൽ പുറത്തെത്തും.

മറ്റുള്ളവർക്കു വേണ്ടി പുറം ക്രമീകരിക്കുന്നതും അവനവനു വേണ്ടി അകം ക്രമീകരിക്കാത്തതും ഒരുപോലെ തെറ്റ്. പൈപ്പിലെ വെള്ളം മോശമായതിന് പൈപ്പിനു പെയിന്റടിക്കുകയാണോ ടാങ്ക് വൃത്തിയാക്കുകയാണോ വേണ്ടത്?

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ക്രിസ്തുവിന്റെ ചരിത്രപരത
  • സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • പട്ടക്കാരോട് ഒരപേക്ഷ.
  • കർത്തൃപ്രാർത്ഥന.
  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • പ്രധാന മാലാഖമാർ
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?
  • അപ്പൊസ്തലന്മാർ
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • സ്നേഹത്തിൽ ഐക്യപ്പെടുക.
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • 24 തോടുകൾ/നദികൾ. (brook, river, stream).
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • റമ്പാൻ ബൈബിൾ.
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • റമ്പാൻ.
  • മോർ ബാലായി.
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • പഴയനിയമ പൗരോഹിത്യം.
  • Tablet. തബ്ലൈത്താ.
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • ചെറുതാക്കലല്ല എളുപ്പവഴി.
  • ഏഴാം പോസൂക്കോ
  • തെറ്റു തിരുത്താതെ തെറ്റു ചികയുന്നവര്‍.
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • യേശുവിന്റെ ചില ചോദ്യങ്ങൾ
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • തൊഴിലുകൾ. (Occupations).

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved